ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്ക സന്ദർശിക്കാനൊരുങ്ങുന്നു. ജൂലൈ ഏഴു മുതൽ 11 വരെ നീളുന്ന യാത്രയിൽ ആഫ്രിക്കയിലെ മൊസാംബീക്, സൗത് ആഫ്രിക്ക, താൻസാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപയാണ് ഇക്കാര്യം വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചത്.
ജൂലൈ ഏഴിന് അദ്ദേഹം മൊസാംബീക് പ്രസിഡൻറ് ഫിലിപ്പ് ന്യൂസിയുമായി ഉഭയ കക്ഷി ചർച്ച നടത്തുകയും എട്ടിനും ഒമ്പതിനും സൗത് ആഫ്രിക്ക സന്ദർശിച്ച് ജേക്കബ് സുമയും മുതിർന്ന രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്യും. പത്തിന് താൻസാനിയയിലേക്ക് പോകുന്ന മോദി പ്രധാനമന്ത്രി ജോൺ മഗുഫുളിയെയും ജൂലൈ പതിനൊന്നിന് കെനിയൻ പ്രധാനമന്ത്രി ഉഹ്റു കെൻയാറ്റയെയും കാണും.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ഇന്ത്യ –ആഫ്രിക്ക ഉച്ചകോടിയിൽ ഇന്ത്യയായിരുന്നു ആതിഥ്യം വഹിച്ചിരുന്നത്. ആഫ്രിക്കൻ യൂണിയനിലെ 54 രാഷ്ട്ര തലവൻമാരിൽ 41 പേരും അതിൽ പെങ്കടുത്തിരുന്നു. എൻ.എസ്.ജിയിൽ അംഗമായ ആഫ്രിക്കയുമായി നിലവിൽ ഇന്ത്യക്ക് നാല് ലക്ഷം കോടിയുടെ വ്യാപാര കാരാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.