ന്യൂഡൽഹി: രണ്ട് മലയാളികൾ ഉൾപ്പെടെ 29 പേരുമായി കാണാതായ വ്യോമസേന വിമാനത്തിലെ ആരും രക്ഷപെടാൻ സാധ്യതയില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു. പ്രതിരോധ സഹമന്ത്രി സുഭാഷ് രാംറാവു ഭാംറെ ലോക്സഭയിെല ചോദ്യോത്തര വേളയിലാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 22 ന് ചെന്നൈയിലെ താംബരത്തു നിന്ന് ആൻഡമാനിലെ പോർട്ട് ബ്ലയറിലേക്ക് പോയ േവ്യാമസേന വിമാനം എഎൻ 32 ബംഗാൾ ഉൾക്കടലിൽ കാണാതായത്.
അപകടം നടന്ന് ഇത്രയും ദിവസങ്ങൾ കടന്നുപോയതിനാൽ വിമാനത്തിലുള്ള ആരും രക്ഷപെടാനുള്ള സാധ്യതയില്ലെന്ന് ഭാംറെ അറിയിച്ചു. വിമാന ഭാഗങ്ങൾ കണ്ടെത്തുന്നതിനായി വ്യോമസേനയുടെയും തീരസംരക്ഷണ േസനയുെടയും വിമാനങ്ങൾ തിരച്ചിൽ നടത്തുന്നുണ്ട്. ഇവ വരെ തിരച്ചിൽ നിർത്തിവെക്കില്ല. ഇതുവരെ 30 അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും ഇവ കാണാതായ വ്യോമസേന വിമാനത്തിേൻറതാണെന്ന് ഉറപ്പിക്കാൻ കഴിയുന്ന തെളിവുകൾ കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരച്ചിലിനുള്ള ബുദ്ധിമുട്ടുകൾ വിശദീകരിക്കുന്നതിനിടെ ഫ്രഞ്ച് വിമാനം കാണാതായി ഒരുവർഷത്തിന് ശേഷം അവശിഷ്ടങ്ങൾ കണ്ടെത്തിയതും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
വിമാനത്തിലുള്ള ആരും രക്ഷപെടാൻ സാധ്യതയില്ലെന്ന കാര്യം ആദ്യമായാണ് കേന്ദ്രസർക്കാർ സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.