ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്നുകിടക്കുന്നയാളെ തിരിഞ്ഞുനോക്കാതെ അയാളുടെ മൊബൈല്‍ മോഷ്ടിച്ച് കടന്നുകളയുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ബുധനാഴ്ച പുലര്‍ച്ചെ ടെംമ്പോ വാനിടിച്ച് പരിക്കേറ്റ മതിബൂല്‍ ഒരു മണിക്കൂറോളമാണ് രക്തം വാര്‍ന്ന് റോഡരികില്‍ കിടന്നത്. ഇടിച്ചുതെറിപ്പിച്ച ടെമ്പോ വാനിലെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി പരിക്കേയാളെ നോക്കിയെങ്കിലും സഹായിക്കാതെ കടന്നുകളയുകയാണുണ്ടായത്.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുഭാഷ് നഗറില്‍ പുലര്‍ച്ചെയായിരുന്നു സംഭവം. അപകട സ്ഥലത്തുനിന്ന് അരകിലോമീറ്റര്‍ അകലെ ആശുപത്രിയുണ്ടായിട്ടും പരിക്കേറ്റയാളെ ആശുപത്രിയിലത്തെിക്കാന്‍ ആരും തയാറായില്ളെന്നത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണാസന്നനായ മതിബൂലിന്‍്റെ അടുത്തത്തെിയ വ്യക്തി മൊബൈലും മോഷ്ടിച്ച ശേഷം പോകുന്ന ദൃശ്യങ്ങളും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മണിക്കൂറിന് ശേഷം പൊലീസ് എത്തി മതിബൂലിനെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് എത്തുന്നവരെയുള്ള സമയങ്ങളില്‍ നിരവധി ആളുകളും വാഹനങ്ങളും ഇയാളുടെ സമീപം കടന്നുപോയെങ്കിലും ഒരാളും തിരിഞ്ഞുനോക്കിയില്ല. മരിക്കുന്നതിനു മുമ്പ് സഹായത്തിനത്തെിയ ഏക വ്യക്തിയാണ് മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞത്.
40 കാരനായ മതിബൂലിന് നാലു കുട്ടികളടങ്ങുന്ന കുടുംബമുണ്ട്. റിക്ഷാഡ്രൈവറായ ഇയാള്‍ രാത്രി സെക്യൂരിറ്റി ജീവനക്കാരനായും ജോലിചെയ്തിരുന്നു. പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. സംഭവത്തില്‍ മതിബൂലിനെ ഇടിച്ചിട്ട വാഹനമോടിച്ചയാളെയും മൊബൈല്‍ മോഷ്ടിച്ചയാളെയും പൊലീസ് തെരയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.