സെപ്റ്റംബറില്‍ പാക്സേന 17 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ജമ്മു: ജമ്മുവിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ചു. സെപ്റ്റംബറില്‍ ഇതുവരെ 17 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുള്ളത്. പൂഞ്ച് ജില്ലയിലെ രണ്ട് മേഖലകളിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്സേന ചൊവ്വാഴ്ചയും ബുധനാഴ്ച രാവിലെയും വെടിവെപ്പ് നടത്തിയത്.

ബുധനാഴ്ച രാവിലെ ഏഴിന് കൃഷ്ണഗാട്ടിയിലെ നിയന്ത്രണരേഖയില്‍ നടത്തിയ വെടിവെപ്പില്‍ ഓട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും പാകിസ്താന്‍ ഉപയോഗിച്ചു.

ചൊവ്വാഴ്ച രാത്രിയില്‍ ബാല്‍കോട്ട് മേഖലയിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ച് വൈകിട്ട് 6.20നും ഒമ്പതിനുമായിരുന്നു വെടിവെപ്പ്.

പാക് വെടിവെപ്പില്‍ നിയന്ത്രണരേഖയിലെ ഇന്ത്യന്‍ മേഖലയില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് സേന അറിയിച്ചു.

രജൗറി ജില്ലയിലെ മഞ്ചകോട്ടര്‍ മേഖലയിലെ സൈനിക പോസ്റ്റിന് നേരെ പാക് സേന ഞായറാഴ്ച നടത്തിയ ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ് ഓഫീസര്‍ സോഹന്‍ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.