ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന 43 സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി പുറത്തുവിട്ടു. സ്ഥാനാര്‍ഥികളില്‍ 50 ശതമാനം ചെറുപ്പക്കാരും സ്ത്രീകളുമാണെന്നും അവരില്‍ 60 ശതമാനവും എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ളവരാണെന്നും പാര്‍ട്ടി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് 43 സ്ഥാനാര്‍ഥികളുടെ പട്ടികയായത്. ബാക്കി സീറ്റുകളുടെ കാര്യത്തിലും വൈകാതെ തീരുമാനമാകും. 243 അംഗ ബിഹാര്‍ നിയമസഭയിലെ 160 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. ബാക്കി സീറ്റുകള്‍ പാര്‍ട്ടി സംഖ്യകക്ഷികള്‍ക്ക് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.