ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലടക്കം ഉത്തരേന്ത്യയിലും അയല്‍രാജ്യങ്ങളായ പാകിസ്താനിലും അഫ്ഗാനിസ്താനിലും ശക്തിയേറിയ ഭൂചലനം. ശ്രീനഗറില്‍ ബങ്കര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ശ്രീനഗറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ വടക്കന്‍ കശ്മീരിലെ ബാരമുല്ലയിലാണ് സംഭവം. ഇന്ത്യയില്‍ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചകഴിഞ്ഞ് 2.43നാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്താനിലെ ഹിന്ദുകുഷില്‍ ഭൂമിക്കടിയില്‍ 241 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍െറ പ്രഭവ കേന്ദ്രം. ഇന്ത്യയില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തിലെ കൊച്ചിയിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.
Heard about strong earthquake in Afghanistan-Pakistan region whose tremors have been felt in parts of India. I pray for everyone's safety.
— Narendra Modi (@narendramodi) October 26, 2015 I have asked for an urgent assessment and we stand ready for assistance where required, including Afghanistan & Pakistan.
— Narendra Modi (@narendramodi) October 26, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.