ചണ്ഡിഗഡ്: ഹരിയാനയില്‍ ദലിത് ബാലന്‍്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഹരിയാന പൊലീസ് രൂപീകരിച്ചു. പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ദലിത് ബാലന്‍്റെ മരണവുമായി ബന്ധപ്പെട്ട് വന്‍പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. സംഭവത്തിന് ഉത്തരാവദികളായ പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കഴിഞ്ഞദിവസം പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. എന്നാല്‍, മരണം ആത്മഹത്യയാണെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രതികരിച്ചിരുന്നത്.
ഗൊഹാനയിലെ ഗോവിന്ദപുരയില്‍ വീടിനു സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കൈകാലുകളുടെ അസ്ഥികള്‍ പൊട്ടിയും ദേഹത്ത് മുഴുവന്‍ പരിക്കുകളോടെയുമായിരുന്നു ഗോവിന്ദയുടെ മൃതദേഹം കണ്ടത്തെിയത്. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.