ബജറ്റുവിഹിതം വെട്ടിക്കുറച്ചതിനെതിരെ മേനക ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ബജറ്റുവിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള പദ്ധതികള്‍ സ്തംഭിച്ചതായി കേന്ദ്രമന്ത്രി മേനക ഗാന്ധി. ഫണ്ടില്ലാത്തതിനാല്‍ ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളംപോലും മുടങ്ങുന്ന അവസ്ഥയാണെന്ന് അവര്‍ പറഞ്ഞു. ലഭ്യമായ ഫണ്ട് പ്രകാരം 27 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജനുവരിവരെയുള്ള ശമ്പളംമാത്രമേ നല്‍കാനായിട്ടുള്ളൂ. സാമൂഹികക്ഷേമ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം കഴിഞ്ഞ ബജറ്റില്‍ വെട്ടിക്കുറച്ചതിനെ കുറിച്ചാണ് മേനകയുടെ പരാതി. രാജ്യത്ത് ഒരുവര്‍ഷം 15 ലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവുമൂലം അഞ്ചുവയസ്സിനുമുമ്പ് മരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.