രാജ് താക്കറെയുടെ ഭാര്യക്ക് വളര്‍ത്തുനായയുടെ കടിയേറ്റ് ഗുരുതര പരിക്ക്

മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) തലവന്‍ രാജ് താക്കറെയുടെ ഭാര്യ ശാര്‍മിളക്ക് വളര്‍ത്തുനായയുടെ കടിയേറ്റ് ഗുരുതര പരിക്ക്. മുഖത്താണ് പരിക്കേറ്റത്. 65ഓളം തുന്നലുകള്‍ വേണ്ടിവന്നതായി അവരെ പ്രവേശിപ്പിച്ച ഹിന്ദുജ ഹോസ്പിറ്റല്‍ വൃത്തങ്ങള്‍ പറഞ്ഞു.

ജയിംസ്, ബോണ്ട് എന്നീ പേരുകളിട്ട് വളര്‍ത്തുന്ന ഗ്രേറ്റ് ഡെയ്ന്‍ ഇനത്തില്‍പെട്ട രണ്ട് നായ്ക്കളാണ് രാജ് താക്കറെക്കുള്ളത്. രാജിന് ഈ നായകളോടുള്ള സ്നേഹം പ്രശസ്തമാണ്. ഇവയില്‍ ബോണ്ടാണ് ശാര്‍മിളയെ ആക്രമിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ദാദറിലെ വീടായ കൃഷ്ണഗുഞ്ചില്‍ രാജ് താക്കറെ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയായിരുന്നു ആക്രമണം. ശാര്‍മിളയുടെ മുഖത്ത് ആഴത്തിലാണ് കടിയേറ്റതെന്നും പ്ളാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കിയതായും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.