പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അറസ്റ്റ്; വിദ്യാര്‍ഥികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

പുണെ: വിദ്യാര്‍ഥി സമരം നടക്കുന്ന പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ രാത്രി പൊലീസിന്‍െറ അറസ്റ്റ്. രാത്രി 1.30ഓടെ 17 വിദ്യാര്‍ഥികളുടെ പട്ടികയുമായി കാമ്പസിലെത്തിയ പൊലീസ് അഞ്ച് വിദ്യാര്‍ഥികളെയാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

രാത്രി വൈകിയാണ് അറസ്റ്റിന് നിര്‍ദേശം കിട്ടിയതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രാബെയെ ഘെരാവോ ചെയ്തെന്ന പരാതിയിലാണ് നടപടി. രണ്ട് പെണ്‍കുട്ടികളടക്കം 17 വിദ്യാര്‍ത്ഥികളുടെ പേരാണ് പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്. ബാക്കിയുള്ളവരെ ബുധനാഴ്ച രാവിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇവര്‍ക്കു പുറമേ മുപ്പതോളം വിദ്യാര്‍ത്ഥികളെ കൂടി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ പേരുകളിലുള്ള ആശയക്കുഴപ്പം മൂലം അറസ്റ്റ് ഉണ്ടായിട്ടില്ല.

തിങ്കളാഴ്ചയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറെ വിദ്യാര്‍ത്ഥികള്‍ ഏഴ് മണിക്കൂറോളം  ഘെരാവോ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.