ശ്രീനഗര്‍: തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ സേനയിലെ രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പട്ടാളക്കാര്‍ കൊല്ലപ്പെട്ട. നിരവധിപേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാല്‍ ഏരിയയിലാണ് സംഭവം നടന്നത്. ശ്രീനഗറില്‍ നിന്നും 40 കി.മീ അകലെയുള്ള പ്രദേശത്ത് നിരന്തരം തീവ്രവാദ ഭീഷണിയുണ്ടാകാറുണ്ട്.
പ്രദേശത്ത് പട്രോള്‍ നടത്തിക്കൊണ്ടിരുന്ന ആര്‍മിയിലെ രണ്ട് വിഭാഗങ്ങള്‍ പരസ്പരം തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് വെടിവെക്കുകയായിരുന്നു. 42 രാഷ്ട്രീയ റൈഫിള്‍സിലെ രണ്ട് സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
ആര്‍മി യൂണിഫോം ധരിച്ച് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ തുടങ്ങാന്‍ തുടങ്ങിയതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയത്. ആക്രമണം നടക്കുന്ന സമയത്ത് ശത്രുക്കളാണോ മിത്രങ്ങളാണോ എന്ന് തിരിച്ചറിയാനുള്ള സാവകാശം ലഭിക്കാറില്ളെന്ന് ആര്‍മി വക്താവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.