ചണ്ഡിഗഡ്: പാട്ടുകളിലൂടെ ‘തോക്ക് സംസ്കാരം’ വളർത്തുന്നു എന്ന പരാതിയെ തുടർന്ന് രണ്ട് പഞ്ചാബി ഗായകർക്കെ തിരെ പഞ്ചാബ് പൊലീസ് കേസെടുത്തു.
ശുഭ്ദീപ് സിങ് സിദ്ധു എന്ന സിദ്ധു മൂസെ വാല, മൻകീർത് ഔലാഖ് എന്നിവർക് കെതിരെയാണ് കേസ്. സോഷ്യൽ മീഡിയയിൽ ഇവർ അപ്ലോഡ് ചെയ്ത പാട്ട് അക്രമവാസന വളർത്തുന്നു എന്ന് കണ്ടെത്തിയതിന െ തുടർന്നാണ് നടപടിയെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (മാൻസ) നരേന്ദർ ഭാർഗവ് പറഞ്ഞു. ‘പാഖിയ പാഖിയ പാഖിയ ഗൺ വിച് പഞ്ച് ഗോലിയ’ എന്നു തുടങ്ങുന്ന ഗാനമാണ് വിവാദമായത്. ശുഭ്ദീപിൻെറ ജന്മനാടായ മാൻസ ജില്ലയിലെ മുസ്സ ഗ്രാമത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
സഭ്യേതരമായ ഗാനം ആലപിക്കൽ, സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമം, നിയമവിരുദ്ധ സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പഞ്ചാബി പാട്ടുകളിൽ അക്രമ സന്ദേശവും തോക്ക് സംസ്കാരവും വർധിച്ചു വരുന്നതിനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അമരിന്ദർ സിങ് അപലപിച്ചിരുന്നു. നിരപരാധികളായ യുവാക്കളെ അക്രമത്തിൻെറ പാതയിലേക്ക് നയിക്കുന്ന ഇത്തരം ഗായകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അക്രമം, മദ്യം, മയക്കുമരുന്ന് എന്നിവയെ മഹത്വവത്കരിക്കുന്ന തരത്തിലുള്ള ഗാനങ്ങൾ ലൈവ് ഷോകളിൽ പോലും അവതരിപ്പിക്കാൻ പാടില്ലെന്ന പഞ്ചാബ്-ഹരിയാന ഹൈകോടതിയുടെ ഉത്തരവും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.