കോഴിക്കോട്: ഒമ്പതു മാസം പ്രായമുള്ള കൈക്കുഞ്ഞിനെ നെഞ്ചോടു ചേർത്തുപിടിച്ച് ഓരോ ദിവസവ ും ദുരിതങ്ങളോട് പടപൊരുതിയുള്ള ജീവിതം. പൊന്നുമോെൻറ വിശപ്പകറ്റാൻ ഒരുകൂട് ബിസ്ക റ്റിനായി അവൾ തെരുവിലിറങ്ങി. നാലാൾകൂടുന്ന കവലകളിലും ബസ്സ്റ്റോപ്പുകളിലും കട പ്പുറങ്ങളിലും ഈ കുഞ്ഞുമായി തെരുവിൽ പാടിനടന്നു. നീറുന്ന മനസ്സുമായി, അലയടിച്ച് ഇര ുമ്പിയാർക്കുന്ന തിരമാലകൾക്ക് ചാരെനിന്ന് കവിതകളും ഗസലുകളും സിനിമഗാനങ്ങളും ആലപിച്ചു.
ജീവിതം കോർക്കാൻ കുഞ്ഞിനൊപ്പം കൈയിൽ മൈക്കും ചെറിയ സ്പീക്കറുമായി ഓടിനടന്ന കോഴിക്കോട് ഓമശ്ശേരിക്കടുത്ത് മലയമ്മ സ്വദേശി ഫൗസിയ ഇന്ന് തെരുവ് ഗായികയല്ല. ലോകം അറിയുന്ന ഗായികയായി മാറിയിരിക്കുന്നു. ഫൗസിയയുടെ ഗാനം കോഴിക്കോട് കടപ്പുറത്തുവെച്ച് കേൾവിക്കാരിലൊരാൾ മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയിരുന്നു. പിന്നീട്, യൂട്യൂബിലും വാട്സ്ആപ്പിലും എത്തിയ ഗാനം മൂന്നുലക്ഷത്തിലേറെ പേർ കേട്ടു.
ഇത് ശ്രദ്ധയിൽപ്പെട്ട സംഗീത സംവിധായകൻ ഒറ്റപ്പാലം സ്വദേശി മുരളി അപ്പാടത്ത് ഫൗസിയയെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ കണ്ടെത്തി ജീവിതത്തിന് പുതിയ ഈണവും താളവും നൽകി. മുരളിയുടെ ആൽബത്തിൽ പാടാൻ അവസരം നൽകി. മോളി ജോസഫ് എഴുതിയ ‘എന്തിഷ്ടണെനിക്കെന്നോ എൻപ്രിയനേ, നീയെൻ സ്വന്തമെങ്കിൽ’ എന്ന ഗാനം കഴിഞ്ഞ ദിവസം ആലപിക്കുകയും മണിക്കൂറുകൾക്കകം വൈറലാകുകയും ചെയ്തു.
മലയമ്മയിലെ ക്വാർട്ടേഴ്സിലാണ് ഫൗസിയയുടെ താമസം. 3,000 രൂപയാണ് മാസവാടക. കൂടാതെ, വൈദ്യുതിക്കും വെള്ളത്തിനും 1000 രൂപ വേറെയും കണ്ടെത്തണം. 2016ൽ സുമനസ്സുകളുടെ സഹായത്തോടെയായിരുന്നു വിവാഹം നടന്നത്. ഇപ്പോൾ തനിച്ചാണ് താമസം. ആരുടെയും മുന്നിൽ കൈനീട്ടി ജീവിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് പാട്ടുപാടാൻ തീരുമാനിച്ചത്. ഇനിയും പുതിയ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫൗസിയ. അടച്ചുറപ്പുള്ള വീട് സ്വന്തമാക്കി കുഞ്ഞുമൊത്ത് ജീവിക്കാനാണ് മോഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.