ദോഹ: ‘മാണിക്യാമലരായ പൂവി’ ഗാനം ആദ്യം പാടിയത് താനാണെന്നും എന്നാൽ ഗാനത്തിെൻറ ക്രെഡിറ്റ് തട്ടിയെടുക്കുകയാണ് എരഞ്ഞോളി മൂസയെന്നും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും കേരള മാപ്പിളകലാ അക്കാദമി പ്രസിഡൻറുമായ തലശേരി കെ.റഫീഖ് ആരോപിച്ചു. ഗാനരചയിതാവായ പി.എം.എ ജബ്ബാറിനെ പോലും അറിയാത്ത രൂപത്തിലാണ് എരഞ്ഞോളിയുടെ ഇപ്പോഴത്തെ പെരുമാറ്റം. ദോഹയിൽ ചടങ്ങിൽ പെങ്കടുക്കാൻ എത്തിയ അദ്ദേഹം ‘ഗൾഫ്മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. റഫീഖിെൻറ ഭാര്യാമാതാവിെൻറ ജ്യേഷ്ഠത്തിയുടെ മകനാണ് ജബ്ബാർ. അദ്ദേഹം ഇപ്പോൾ റിയാദിലെ കടയിൽ ജീവനക്കാരനാണ്. 1978ലാണ് ജബ്ബാർ ‘മാണിക്യാമലരായ പൂവി’ ഗാനം എഴുതുന്നത്.
എന്നാൽ ഗാനം ആദ്യമായി പാടുന്നത്ഞാനാണ്. പിന്നീട് കേരളത്തിലെ വിവിധ വേദികളിൽ താൻ ഇൗ ഗാനം ആലപിച്ചു. 18 വർഷത്തിന് ശേഷം ആകാശവാണിയിലും പാടി. ‘മാപ്പിളപ്പാട്ട്’ എന്ന അരമണിക്കൂർ സംഗീതപരിപാടിയിലായിരുന്നു ഇത്. രാഘവൻ മാഷായിരുന്നു ഇൗ പരിപാടിയുടെ പ്രൊഡ്യൂസർ. ദൂരദർശനിലെ പരിപാടിയിലും ഗാനം ആലപിച്ചു. പിന്നീട് തലശേരിയിലെ മാളിയേക്കൽ തറവാട്ടിലെ ഒരു കല്ല്യാണത്തിന് ഗാനമേള അവതരിപ്പിച്ചു. അന്ന് തലശേരി ടൗൺബാങ്ക് ഒാഡിറ്റോറിയത്തിൽ നടന്ന ഗാനമേളയിൽ ‘മാണിക്യാമലരായപൂവി’ ഗാനം താൻ ആലപിച്ചുകൊണ്ടിരിക്കേയാണ് എരഞ്ഞോളി മൂസ വേദിയിലേക്ക് വരുന്നത്. പാട്ട് ഇഷ്ടപ്പെട്ട എരഞ്ഞോളി അപ്പോൾ തന്നെ വരികൾ എഴുതിയെടുത്തു. ഗാനം കാസറ്റിൽ ആലപിക്കാൻ തന്നെ അനുദിക്കണമെന്നും ഇതിനായി രചയിതാവായ ജബ്ബാറിനോട് സമ്മതപത്രം വാങ്ങി നൽകണമെന്നും മൂസ അപേക്ഷിച്ചു. ഇതുപ്രകാരം താനാണ് ജബ്ബാറിെൻറ സമ്മതപ്രകാരം എരഞ്ഞോളിക്ക് നൽകിയതെന്നും റഫീഖ് പറഞ്ഞു. ‘ജബ്ബാർ എഴുതിയ ഗാനം കാസറ്റിൽ ആലപിക്കാൻ എരഞ്ഞോളി മൂസക്ക് അനുവാദം നൽകുന്നു’ എന്നാണ് അന്ന് സമ്മതപത്രത്തിൽ എഴുതിയത്. അത് ഇപ്പോഴും എരഞ്ഞോളിയുടെ കൈയിൽ കാണുമെന്നും റഫീഖ് പറഞ്ഞു.
എരഞ്ഞോളി മൂസ തെൻറ പുതിയ കാസറ്റിൽ ഗാനം ഉപയോഗിച്ചു. അതോടെ പാട്ടിനും പ്രശസ്തി ഉണ്ടായി. അന്ന് കാസറ്റിെൻറ കവറിൽ രചയിതാവ് ജബ്ബാർ ആണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ‘ഒരു അഡാർ ലവ്’ എന്ന സിനിമയിൽ ഉപയോഗിച്ചതോടെ ഗാനം ലോകപ്രശസ്തമായി. ഇപ്പോൾ താനാണ് പാട്ട് ആദ്യമായി പാടിയതെന്നാണ് എരഞ്ഞോളി പറഞ്ഞുനടക്കുന്നത്. ഏതോ ഒരു ജബ്ബാറാണ് പാട്ട് എഴുതിയതെന്നുമാണ് പറയുന്നത്. ‘മാണിക്യാമലർ’ തെൻറ കുഞ്ഞാണ്, അത് ആരെങ്കിലും കവരുന്നത് വേദനാജനകമാണെന്നും റഫീഖ് പറഞ്ഞു. പാട്ട് ഹിറ്റായെങ്കിലും അതിെൻറ രചയിതാവായ പി.എം.എ ജബ്ബാർ ഇപ്പോഴും റിയാദിലെ മലസിലുള്ള ഗ്രോസറി കടയിലെ സാധാജീവനക്കാരനാണ്. പാട്ട് ഉപയോഗപ്പെടുത്തിയതോടെ സിനിമക്കും വൻപ്രശസ്തിയുണ്ടായി. എന്നാൽ അർഹമായ സാമ്പത്തിക സഹായം രചയിതാവിന് കിട്ടിയിട്ടില്ല. അത് കിേട്ടണ്ടതാണെന്നും അതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും റഫീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.