തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ മാനേജര്‍ പ്രതിയായതോടെ സംഗീതജ്ഞൻ ബാലഭാസ്കറിെൻറ അപകടമരണത്തിലെ ദുരൂഹത വർധിച്ചു. തുടർന്ന് സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആർ.െഎ ഉദ്യോഗസ്ഥരിൽനിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു. പുതിയ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ മകെൻറ മരണത്തിലും ചില സംശയങ്ങൾ ബാലഭാസ്കറിെൻറ പിതാവ് ഉണ്ണി പ്രകടിപ്പിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണ ഭാഗമായി അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ബാലഭാസ്കറിെൻറ ഡ്രൈവര്‍ അര്‍ജുനെ വീണ്ടും ചോദ്യംചെയ്യും. ദൃക്സാക്ഷികളില്‍നിന്നും ബന്ധുക്കളില്‍നിന്നും വീണ്ടും മൊഴിയെടുക്കും.
സ്വര്‍ണക്കടത്ത്കേസില്‍ പിടിയിലായ പ്രകാശ് തമ്പി ബാലഭാസ്കറിെൻറ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ കാൻറീന് നടത്തിയിരുന്ന പ്രകാശ് തമ്പി അവിടെെവച്ചാണ് ബാലഭാസ്കറുമായി പരിചയത്തിലാകുന്നത്. കോളജ് കാലം മുതല്‍ ബാലഭാസ്കറിെൻറ സുഹൃത്താണ് കേസിൽ ഒളിവിലുള്ള വിഷ്ണു. ബാലഭാസ്കറിെൻറ ഡ്രൈവറായിരുന്ന അര്ജുന് വിഷ്ണുവിെൻറ സുഹൃത്തായിരുന്നു.
വിഷ്ണുവാണ് ഡ്രൈവറായി നിയമിച്ചത്. ബാലഭാസ്കറിെൻറ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് വിഷ്ണുവായിരുന്നത്രേ. വിഷ്ണു സ്ഥിരമായി വിദേശയാത്രകള്‍ നടത്തിയതിെൻറ തെളിവ് ഡി.ആർ.െഎക്ക് ലഭിച്ചു. സ്ഥിരം സന്ദർശകരായിരുന്ന ഇവർ ഇരുവരും മരണശേഷം വീട്ടില്‍ വന്നിട്ടില്ലെന്ന് പിതാവ് ഉണ്ണി പറയുന്നു. ബാലഭാസ്കറിെൻറ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ബന്ധുക്കളേക്കാള്‍ കൂടുതല്‍ അറിയാവുന്നത് ഇവര്‍ക്കായിരുന്നു.
എന്നാൽ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ബാലഭാസ്കറുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഭാര്യ ലക്ഷ്മി രംഗത്തെത്തിയിരുന്നു. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണോ ബാലഭാസ്കറാണോ എന്ന് തുടക്കത്തിലേ ആശയക്കുഴപ്പം നിലനിന്നിരുന്നു. സ്വര്‍ണക്കടത്ത് സംഘത്തിൽപെട്ട തെൻറ മുന്‍ മാനേജറുമായി ബാലഭാസ്കറിന് എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
അപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് ബാലഭാസ്കര്‍ എവിടെ എത്തിയെന്നറിയാന്‍ ഫോണ്‍കോളുകള്‍ വന്നതായും ബന്ധുക്കള്‍ പറയുന്നു. അപകടം ഉണ്ടായശേഷം കാറിെൻറ മുന്‍വശത്തെ രക്തപ്പാടുകള്‍ ആരോ തുടച്ചുമാറ്റിയതായി ദൃക്സാക്ഷി ബന്ധുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി ബാലഭാസ്കറിെൻറ ബന്ധുക്കൾ പറയുന്നു. പാലക്കാെട്ട ഒരു ഡോക്ടറുമായി നടത്തിയ സാമ്പത്തിക ഇടപാടിലും ബന്ധുക്കള്‍ക്ക് സംശയമുണ്ട്. വിഷ്ണു വഴിയാണ് പാലക്കാട്ട് പണം നിക്ഷേപിച്ചത്. പാലക്കാട്ടെ ഡോക്ടര്‍ക്ക് വിദേശബന്ധങ്ങളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തായിരുന്നു ബാലഭാസ്കറിെൻറ വാഹനം അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.