'മാണിക്യ മലർ' പ്രവാചക നിന്ദയെന്ന് പരാതി; ഒമർ ലുലുവിനെതിരെ കേസ്

ഹൈദരാബാദ്: ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ വൈറലായ  ഗാനം മാണിക്യ മലരായ പൂവി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സംവിധാ‍യകൻ ഒമർ ലുലുവിനെതിരെ കേസെടുത്തു. ഹൈദരാബാദിലെ ഫലകുനാമ പൊലീസ് സ്റ്റേഷനാണ് ക്രൈംനമ്പർ 34/18 u/s 295എ ആയി കേസ് രജിസ്റ്റർ ചെയ്തത്. ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി യുവാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി സൗത്ത് ഹൈദരാബാദ് സിറ്റി മാധ്യമങ്ങളെ അറിയിച്ചു.

ഗാനം ഇംഗ്ലീഷിലേക്ക് തർജമ ചെയ്തപ്പോൾ പാട്ടിലെ വരികൾ പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിലാണെന്നും വരികളെ നിന്ദിക്കുന്ന വിധത്തിലാണ് പാട്ടിൽ നായികയുടെ ഭാവങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്നുമൊക്കെ പരാതി നൽകിയ അദ്നാൻ കമർ പറയുന്നു. ഫേസ്ബുക്ക് ലൈവിൽ വന്ന അദ്നാൻ പാട്ടിെൻറ ഇംഗ്ലീഷ് തർജമയും പങ്ക് വെച്ചിരുന്നു. പാട്ട് ഒരുക്കിയവർക്കെതിരെയാണ് പരാതിയെന്നും നായികക്കെതിരല്ലെന്നും യുവാക്കൾ കൂട്ടിച്ചേർത്തു. അതേ സമയം സാമൂഹ്യ മാധ്യമങ്ങളിൽ പരാതി നൽകിയ യുവാക്കൾക്കെതിരെ നിരവധിപേരാണ് രംഗത്ത് വന്നത്. പ്രശസ്തി നേടാനായുള്ള ശ്രമമാണ് അവർ നടത്തുന്നെതന്നും പരാതിപ്പെടാൻ മാത്രം പാട്ടിൽ ഒരു വികാരത്തെയും വ്രണപ്പെടുത്തുന്നില്ലെന്നും അവർ പറയുന്നു.

പാട്ട് പഠിക്കാൻ ശ്രമിച്ച വേളയിൽ തർജമ പരിശോധിച്ചെന്നും അപ്പോഴാണ് പ്രണയരംഗത്തിന് മതപരമായി ബന്ധമുള്ള വരികൾ ഉപയോഗിച്ചത് ശ്രദ്ധയിൽപെട്ടതെന്നും മുഖീത് ഖാൻ സ്വകാര്യ ചാനലിനോട് പറഞ്ഞു. സിനിമയിലെ അഭിനേതാക്കൾക്കെതിരെ പരാതിയില്ല. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല പാട്ടിെൻറ വരികളെന്ന് സിനിമ സംവിധായകൻ ഉമർ ലുലു പറഞ്ഞു. ഇത് പഴയ പ്രണയഗാനമാണ്. എല്ലാ സമുദായങ്ങളും ഇൗ പാട്ട് പാടിയിരുന്നു. അതിൽ മുസ്ലിം വിരുദ്ധമായ യാതൊന്നുമില്ല-അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - complaint against the viral song maanikya malaraaya poovi - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT