കൊച്ചി: സംഗീതത്തെയും ജീവിതത്തെയും ഒരുപോലെ പ്രണയിച്ച ഉന്മാദിയുടെ നിറകൺചിരി... ഇടംകൈയിൽ ഭാവസാന്ദ്രമായ ഈണങ്ങൾ പിറവിയെടുത്ത വയലിൻ... എറണാകുളം മഹാരാജാസ് കോളജിലെ സെൻറിനറി ഓഡിറ്റോറിയത്തിലെ സ്ക്രീനിൽ തെളിഞ്ഞ ബാലഭാസ്കറിെൻറ ചിത്രം കടന്നുവന്ന ഓരോരുത്തരെയും മൗനസംഗീതത്തിെൻറ ആഴങ്ങളിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. പ്രിയപ്പെട്ട ബാലു ഈണമിട്ട ഗാനങ്ങളും വയലിനിൽ വായിച്ചിരുന്ന ഈണങ്ങളും സഹപ്രവർത്തകർ വേദിയിൽ അവതരിപ്പിക്കുമ്പോൾ വേദിയിലെ സ്ക്രീനിൽ ബാലഭാസ്കറിെൻറ ലൈവ് പ്രോഗ്രാമുകളുെട ദൃശ്യങ്ങൾ മിന്നിമറഞ്ഞു.
വിട്ടുപിരിഞ്ഞ സംഗീതജ്ഞനെ അനുസ്മരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരുമാണ് ‘ട്രിബ്യൂട്ട് ടു ബാലു 1978 ഫോർ എവർ’ എന്ന സംഗീത സായാഹ്നം സംഘടിപ്പിച്ചത്. ഒരുമയുടെ തന്ത്രികൾ എന്ന പേരിൽ ഇവൻറ് മാനേജ്മെൻറ് അസോസിയേഷൻ ഓഫ് കേരളയായിരുന്നു സംഘാടകർ. ബാലുവിെൻറ പ്രിയ ജാനിക്ക് (മകൾ തേജസ്വിനി) സംഗീത പുഷ്പങ്ങൾ അർപ്പിച്ചായിരുന്നു പരിപാടി ആരംഭിച്ചത്. പ്രമുഖ വയലിൻവാദകൻ വിശ്വനാഥൻ മാസ്റ്ററുടെ കുഞ്ഞുശിഷ്യരാണ് ജാനിക്ക് സംഗീതാഞ്ജലി ഒരുക്കിയത്. പിന്നാലെ കൊച്ചിൻ ചേംബറിെൻറ ജൂനിയർ ബാൻഡ് അംഗങ്ങളും സംഗീത പ്രണാമവുമായെത്തി.
ബാലഭാസ്കറിെൻറ ബിഗ് ബാൻഡ് അംഗങ്ങളായ അഭിജിത്ത്, ജോസി ആലപ്പുഴ, വില്യംസ്, ജാക്സൺ, നിർമൽ സേവ്യർ എന്നിവരുടെ ഊഴമായിരുന്നു അടുത്തത്. ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും ഏറെ ഇഷ്ടപ്പെട്ട സൂര്യ ഫെസ്റ്റിവലിെൻറ തീം മ്യൂസിക്കാണ് സംഘം അവതരിപ്പിച്ചത്.
സൂര്യ കൃഷ്ണമൂർത്തിക്കായി 17 വർഷം മുമ്പാണ് ‘ബിഗിൻ വിത്ത് സൂര്യ: ലെറ്റ് ഇറ്റ് ബീ’ എന്ന ഗാനം വയലിനിനൊപ്പം റോക്ക്, ഹിപ് ഹോപ് ശൈലികൾ ഉൾച്ചേർത്ത് ബാലഭാസ്കർ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.