തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിെൻറ ഭാര്യയുടെയു ം ഡ്രൈവറുടെയും മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തും. ആരാണ് കാർ ഒാടിച്ചതെന്നത് സംബന്ധിച്ച മൊഴികളിലെ വൈരുധ്യം പരിഗണിച്ചാണ് നടപടി. ഡ്രൈവർ അർജുനായിരുന്നു കാർ ഒാടിച്ചിരുന്നതെന്ന് ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മിയും കൊല്ലത്തുനിന്ന് ബാലഭാസ്കറായിരുന്നു ഒാടിച്ചിരുന്നതെന്ന് ഡ്രൈവറും മൊഴി നൽകിയിരുന്നു. ബാലഭാസ്കറാണ് ഒാടിച്ചിരുന്നതെന്ന് ചില സാക്ഷി മൊഴികളുമുണ്ടായിരുന്നു.
മരണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് പിതാവ് നൽകിയ പരാതിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് നടപടി. ബാലഭാസ്കറിെൻറ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.