ആലപ്പുഴ: വിപ്ലവ കവിതകളെഴുതി കമ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്നും ആവേശം നൽകിയ വയലാർ രാമവർമയുടെ മകൻ ശരത് ചന്ദ്രവർമ ഭാരതീയ ജനത പാർട്ടിക്ക് വേണ്ടി ഗാനമെഴുതുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ‘കേരള ജനരക്ഷായാത്ര’ക്ക് വേണ്ടിയാണ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അദ്ദേഹം തൂലിക ചലിപ്പിച്ചത്.
‘ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം, ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ, നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോര കൊണ്ടെഴുതി...’എന്ന കേരളം നെഞ്ചേറ്റിയ വിപ്ലവം തുടിക്കുന്ന ചലച്ചിത്രഗാനം എഴുതിയ ശ്രദ്ധേയനായ കവി അനിൽ പനച്ചൂരാനും ബി.ജെ.പി യാത്രക്കായി പാെട്ടഴുതിയിട്ടുണ്ട്.
സംഘ് പരിവാർ കേന്ദ്രങ്ങൾ ഉന്നയിക്കുന്ന ‘ലൗ ജിഹാദ്’ വിഷയമാക്കിയാണ് പനച്ചൂരാെൻറ കവിത. ബലികുടീരങ്ങൾ അടക്കമുള്ള വിപ്ലവ ഗാനങ്ങൾ രചിച്ച് എക്കാലവും കമ്യൂണിസ്റ്റ് പാർട്ടികൾക്കും പാർട്ടിക്കാർക്കും ആവേശം നൽകിയ വയലാറിെൻ മകൻ ഫാഷിസ്റ്റ് ശക്തികൾക്കായി പേനയെടുത്തതിനെ കമ്യൂണിസ്റ്റ് കേന്ദ്രങ്ങൾ ഞെട്ടലോടെയാണ് നോക്കുന്നത്.
നിലപാടിൽ മാറ്റമൊന്നുമില്ല–ശരത്ചന്ദ്ര വർമ
ആലപ്പുഴ: വയലാറിെൻറ മകൻ ബി.െജ.പിക്ക് വേണ്ടി പാെട്ടഴുതി എന്നത് വലിയ കാര്യമൊന്നുമല്ലെന്ന് വയലാർ ശരത്ചന്ദ്ര വർമ. പാെട്ടഴുത്ത് എെൻറ തൊഴിലാണ്. ആ ജോലി ചെയ്തു. അതിന് കാശും വാങ്ങി. അതിനപ്പുറം അതിലൊന്നുമില്ല. -അദ്ദേഹം ‘മാധ്യമ’ത്തോടു വ്യക്തമാക്കി.
വർഷങ്ങൾക്ക് മുമ്പ് ഒരു വാരികക്ക് വേണ്ടി എഴുതിയ കവിത ബി.ജെ.പി ജനരക്ഷായാത്രക്ക് വേണ്ടി ഉള്പെടുത്തുകയായിരുന്നുവെന്ന് അനില്‍ പനച്ചൂരാൻ പറഞ്ഞു. ആരെയും പ്രണയം നടിച്ചു വശത്താക്കുന്നതിനോട് യോജിക്കുന്നില്ല. തെൻറ കവിത ഉൾപ്പെടുത്തുന്നതിന് പിന്നില്‍ ബി.ജെ.പിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.