മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയും ഭാര്യ ആൻഡ്രിയ ഹെവിറ്റും ചേർന്ന് ബോളിവുഡിലെ മുൻനിര ഗായകൻ അങ്കിത് തിവാരിയുടെ പിതാവിനെ മർദ്ദിച്ചെന്ന് ആരോപണം. മുംബൈയിലുള്ള ഇനോർബിറ്റ് മാളിൽ വച്ച് മർദ്ദിച്ചെന്നാണ് പരാതി. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. അങ്കിത് തിവാരിയുടെ സഹോദരൻ അങ്കുർ തിവാരിയും പിതാവ് ആർ.കെ തിവാരിയുടെ (59) കൂടെയുണ്ടായിരുന്നു.
കാംബ്ലിയും ഭാര്യയും ചേർന്ന് തന്നെ മർദ്ദിച്ചെന്ന് ആർ.കെ തിവാരി പറഞ്ഞു. ഭാര്യ ആൻഡ്രിയ ചെരുപ്പൂരി അടിച്ചെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ആരോപണങ്ങൾ തള്ളി കാംബ്ലിയും ഭാര്യയും രംഗത്തെത്തി. മാളിൽ വെച്ച് ആർ.കെ തിവാരി തെൻറ ഭാര്യയെ തെറ്റായ രീതിയിൽ സ്പർശിച്ചെന്നും ഇത് പിടികൂടിയപ്പോൾ ഭാര്യ ആൻഡ്രിയയെ അയാൾ തള്ളി മാറ്റിയെന്നും കാംബ്ലി പറഞ്ഞു. തങ്ങൾ ഫുഡ് കോർട്ടിൽ ഇരിക്കവേ ആർ.കെ തിവാരിയുടെ മക്കളാണെന്ന് സംശയിക്കുന്ന രണ്ടുപേർ തെൻറ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചെന്നും കാംബ്ലി ആരോപിച്ചു.
ആക്രമിക്കപ്പെട്ടതിന് ശേഷം പിതാവ് മാനസികമായി തകർന്നിരിക്കുകയാണെന്ന് ഗായകൻ അങ്കിത് തിവാരി പറഞ്ഞു. തെൻറ പിതാവ് കയ്യിൽ ഉരസിയെന്ന് പറഞ്ഞ് അവർ അലറുകയായിരുന്നു. അവരെ കാണിച്ച് തരാൻ പിതാവിനോട് ആവശ്യപ്പെട്ടുകയും ശേഷമാണ് അത് കാംബ്ലിയുടെ ഭാര്യയാണെന്ന് മനസ്സിലായതെന്നും അങ്കിത് പറഞ്ഞു.
സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചിരുന്നു. അവരെയും മറ്റുള്ളവരെയും കാംബ്ലി കടുത്ത ഭാഷയിൽ തെറി പറയുന്നുണ്ടായിരുന്നു. വളെര ഉച്ചത്തിൽ മോശമായ രീതിയിലാണ് അയാൾ തടിച്ചുകൂടിയവരോട് പ്രതികരിച്ചതെന്നും അങ്കിത് ആരോപിച്ചു.
മാന്യമായി സംസാരിക്കാൻ താൻ ആവശ്യപ്പെടുേമ്പാൾ തന്നെ ശക്തമായി തള്ളിമാറ്റുകയാണ് ഉണ്ടായത്. കാംബ്ലിയുടെ ഭാര്യയും തന്നെ തള്ളി. പൊലീസിനെ വിളിക്കാനാഞ്ഞ എെൻറ ഫോൺ ബലമായി പിടിച്ച് വാങ്ങി. ദൃശ്യങ്ങൾ പകർത്തിയെന്ന് കരുതി ഒരു സ്ത്രീയെ പിന്തുടർന്ന് കാംബ്ലി അവരുടെ ഫോണും പിടിച്ച് വാങ്ങിയെന്നും അങ്കിത് തിവാരി പ്രതികരിച്ചു. സംഭവം ഇപ്പോൾ ബാങ്കുർ നഗർ പൊലീസ് അന്വേഷിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.