കൊൽക്കത്ത: നഗരപ്രാന്തത്തിലെ റാണിഘട്ട് റെയിൽവേ പ്ലാറ്റ്ഫോമിെൻറ പരുപരുത്ത തറയിലിരുന്ന് തെൻറ മുഷിഞ്ഞ വേഷത്തിൽ ആ 59കാരി ‘ഏക് പ്യാർ കാ നഗ്മാ ഹെ’ മനസ്സറിഞ്ഞ ു പാടുന്നു. പിന്നണിയിൽ തീവണ്ടികളുടെ ചൂളംവിളിയും ആൾക്കൂട്ടത്തിെൻറ ആരവവും. ലത മ ങ്കേഷ്കർ പാടി അനശ്വരമാക്കിയ സൂപ്പർ ഹിറ്റ് ഗാനം അതേ ഭാവതീവ്രതയിലാണ് റാനു മരിയ മൊണ്ഡൽ പാടി ഫലിപ്പിക്കുന്നത്. മൊബൈലിൽനിന്ന് ഇൻറർനെറ്റിലേക്ക് ഒഴുകിപ്പരന് ന ഈ ഗാനാലാപന ദൃശ്യങ്ങൾ അമ്പരപ്പിക്കുന്ന രീതിയിൽ ൈവറലായി മാറി.
കൃത്യം ഒരു മാസത് തിനുശേഷം മുംബൈയിലെ പ്രശസ്തമായ റെക്കോഡിങ് സ്റ്റുഡിയോയിൽ എല്ലാവിധ സജ്ജീകരണങ്ങൾക്കും നടുവിൽ റാനു ഗാനമാലപിച്ചു. നിർദേശങ്ങളുമായി പ്രശസ്ത ഗായകനും സംഗീത സംവിധായകനും നടനുമായ ഹിമേഷ് രേഷമിയ ഒപ്പം. തെരുവുപാട്ടുകാരിയിൽനിന്ന് ബോളിവുഡ് പിന്നണിഗായികയായി അതിശയിപ്പിക്കുന്നൊരു വേഷപ്പകർച്ച.
ഇത്തവണ പാടുന്നത് ‘തേരീ മേരി കഹാനി’ എന്ന ഗാനം. ‘ഹാപ്പി ഹാർഡി ആൻഡ് ഹീർ‘ എന്ന തെൻറ പുതിയ സിനിമയിലെ ഈ ഗാനം റാനുവിനെക്കൊണ്ട് പാടിച്ച് വാക്കുപാലിക്കുകയാണ് ഹിമേഷ്. അതിമനോഹരമായി റാനു പാടിയ ഈ പാട്ടും ഒരുദിവസം കൊണ്ടുതന്നെ ലക്ഷക്കണക്കിനാളുകളെ ആകർഷിച്ച് സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.
സോഷ്യൽ മീഡിയിൽ റാനു പാടിയ പാട്ടുകണ്ട ഒരു െടലിവിഷൻ ചാനൽ അവരെ തങ്ങളുടെ മ്യൂസിക് റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വിധികർത്താവായിരുന്ന ഹിമേഷിെൻറ വാഗ്ദാനമാണ് പിന്നണിഗായികയെന്ന അസുലഭവിശേഷണത്തിലേക്ക് റാനുവിനെ നയിച്ചത്.
26കാരിയായ എൻജിനീയർ അതീന്ദ്ര ചൗധരിയാണ് റാണാഘട്ട് റെയിൽവേ പ്ലാറ്റ്േഫാമിൽനിന്ന് ആ പാട്ട് വിഡിയോയിൽ പകർത്തി അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ‘ആകസ്മികമായിരുന്നു ആ കൂടിക്കാഴ്ച. ആറാം നമ്പർ പ്ലാറ്റ്ഫോമിൽ കൂട്ടുകാർക്കൊപ്പം ചായ കുടിച്ചുനിൽക്കുകയായിരുന്നു ഞാൻ. റേഡിയോയിൽനിന്ന് മുഹമ്മദ് റഫിയുെട മനോഹരഗാനം ഒഴുകിവരുന്നു. അതിനൊപ്പം അതിശയകരമായി ചേർന്നുനിൽക്കുന്ന പെൺശബ്ദം പ്ലാറ്റ്ഫോം തറയിൽനിന്നാണെന്ന് പൊടുന്നനെയാണ് ഞാൻ തിരിച്ചറിഞ്ഞത്.
ഞങ്ങൾക്കുവേണ്ടി ഒരു പാട്ടുപാടാമോ എന്ന് ഞാനവരോട് ചോദിച്ചു. ‘ഏക് പ്യാർ കാ നഗ്മാ ഹെ’ അവർ വികാരതീവ്രതയോടെ ഞങ്ങൾക്ക് പാടിത്തന്നു.’ അതീന്ദ്ര പറയുന്നു. ആ രണ്ടര മിനിറ്റ് വിഡിയോ ജൂലൈ 23നാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. ഒരാഴ്ചക്കകംതന്നെ 20 ലക്ഷം പേർ ആ വിഡിയോ കണ്ടുകഴിഞ്ഞു. പിന്നീട് നടന്നതെല്ലാം കണക്കുകൂട്ടലുകളെ കീഴ്മേൽ മറിച്ച സ്വപ്നക്കുതിപ്പായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.