പുറത്തിറങ്ങിയാൽ റൂമിൽ പൂട്ടിയിട്ട് ഇൗ പാട്ട് നിർത്താതെ കേൾപ്പിക്കും; വെറൈറ്റി ശിക്ഷയുമായി പൊലീസ്

ന്യൂഡൽഹി: ലോക്ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങി അലമ്പുണ്ടാക്കുന്നവർക്ക് ഇത്രയും കാലം നല്ല പൊരിഞ്ഞ അടിയായ ിരുന്നു ശിക്ഷ. എന്നാൽ, അടി മടുത്ത ജയ്പൂരിലെ പൊലീസുകാർ പുതിയ െഎഡിയയുമായി എത്തിയിരിക്കുകയാണ്. ഇനി ലോക്ഡൗ ൺ ലംഘിക്കുന്നവരെ ഒരു റൂമിൽ കൊണ്ടുപോയി ഇരുത്തി നിരന്തരം ഒരു പാട്ട് തന്നെ കേൾപ്പിക്കുമെന്ന് ജയ്പൂർ പൊലീസ ് അവരുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

സമീപകാലത്ത് ഏറെ വിവാദം സൃഷ്ടിച്ച മസാക്കലി 2.0 എന്ന പാട്ടായിരിക്കും കേൾപ്പിക്കുക. സംഗീത പ്രേമികൾ ഏറെ വിമർശനം ഉന്നയിച്ച ഗാനമാണ് മസാക്കലി 2.0. 2006ൽ പുറത്തിറങ്ങിയ ഡൽഹി 6 എന്ന ഹിറ്റ് ചിത്രത്തിന് വേണ്ടി എ.ആർ റഹ്മാൻ സംഗീതം നൽകിയ ഗാനമാണ് മസാക്കലി. അതിെൻറ റീമിക്സ് വേർഷനും ച ിലർ അസഹനീയമെന്ന് അഭിപ്രായപ്പെട്ടതുമായ മസാക്കലി 2.0 നിരന്തരം കേൾപ്പിക്കുമെന്നാണ് ജയ്പൂർ പൊലീസിെൻറ ഭീ ഷണി.

‘നിങ്ങൾ അനാവശ്യമായി പുറത്തിറങ്ങി നടന്നാൽ ഞങ്ങൾ ഒരു റൂമിൽ കൊണ്ടുപോയി അടച്ചിട്ട് മസാക്കലി 2.0 നിരന്ത രം കേൾപ്പിക്കും..’ -ഇങ്ങനെയായിരുന്നു ട്വീറ്റ്. കൂടെ ചിരിപടർത്തുന്ന ഒരു കാർട്ടൂണും നൽകിയിട്ടുണ്ട്.

എന്തായാലും പൊലീസിെൻറ തമാശ സമൂഹ മാധ്യമങ്ങൾ നന്നായി ആഘോഷിക്കുന്നുണ്ട്. എ.ആർ റഹ്മാൻ അടക്കം എടുത്തിട്ട് കൊട്ടിയ തനിഷ് ബാഗ്ചിയുടെ കുപ്രസിദ്ധ റീമിക്സ് വീണ്ടും ട്രോളർമാർ എറ്റെടുത്തു തുടങ്ങിയിരിക്കുന്നു. സിദ്ധാർഥ് മൽഹോത്രയും താര സുതരിയയും അഭിനയിച്ച ഗാനം തുള്‍സി കുമാറും സാഷെ ടണ്‍ഡനുമാണ് പാടിയിരിക്കുന്നത്.

പാട്ട് ഇറങ്ങിയതിന് പിന്നാലെ റഹ്മാൻ ട്വിറ്ററിൽ കുറിച്ച വാക്കുകൾ വൈറലായിരുന്നു. ‘എല്ലാവരും ഒറിജിനൽ മസാക്കലി കാണണം’ എന്നായിരുന്നു റഹ്മാെൻറ ആഹ്വാനം. ‘കുറുക്കുവഴികളില്ലാതെ ശരിയായ രീതിയിൽ തയാറാക്കിയ ഗാനമാണത്. ഉറക്കമില്ലാത്ത രാത്രികൾ. 200ലധികം സംഗീതജ്ഞർ, എഴുതിയും തിരുത്തിയും തലമുറകളോളം നിലനിൽക്കുന്ന സംഗീതത്തിനായി 365 ദിവസത്തെ ക്രിയാത്മകമായ പ്രവർത്തനം’ -അദ്ദേഹം പറഞ്ഞു. സംവിധായകൻ, സംഗീതജ്ഞൻ, ഗാന രചയിതാവ് എന്നിവരടങ്ങിയ ടീമും അവരെ പിന്തുണച്ച താരങ്ങളുടേയും ഡാൻസ് ഡയറക്ടറുടേയും അണിയറപ്രവർത്തകരുടേയും കഠിനാധ്വാനമാണ് ആ ഗാനമെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.

Latest Video

Full View
Tags:    
News Summary - Jaipur Police Warning To Lockdown Violators-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT