ബോളിവുഡിൽ സമീപകാലത്തായി കണ്ടുവരുന്ന രീതിയാണ് പഴയ ഹിറ്റ് ഗാനങ്ങളുടെ പുതിയ പതിപ്പിറക്കൽ. റീമിക്സ്, റീബൂട ്ട്, വേർഷൻ 2.0 തുടങ്ങിയ പേരുകളിട്ട് വിളിച്ച് പല സിനിമകളിലായി പ്രമോഷന് വേണ്ടി ഇത്തരം ഗിമ്മിക്കുകൾ പ്രയോഗി ക്കാറുണ്ട്. ഇതിൽ പല റീമിക്സ് പാട്ടുകൾക്ക് സംഗീതപ്രേമികളുടെ ഇടയിൽ നിന്നും വലിയ വിമർശനങ്ങളും ഉയരാറുണ്ട്. അത്തരത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഒരു റീമിക്സ് ഗാനം.
2009ൽ പുറത്തിറങ്ങിയ രാകേഷ് ഒാംപ്രകാശ് ചിത്രമാണ് ഡെൽഹി 6. ഒരു മ്യൂസിക്കൽ ഡ്രാമ വിഭാഗത്തിൽപെട്ട ചിത്രത്തിന് സംഗീതം നൽകിയത് എ.ആർ റഹ്മാന ായിരുന്നു. അഭിഷേക് ബച്ചനും സോനം കപൂറും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിലെ ‘മസാക്കലി’ എന്ന ഗാനം ആ വർഷത്തെ ചാർ ട്ട് ബസ്റ്ററുകളിലൊന്നായിരുന്നു. പ്രസൂണ്‍ ജോഷി എഴുതിയ വരികള്‍ക്ക് റഹ്മാന്‍ സംഗീതം നല്‍കി മോഹിത് ചൗഹാൻ ആലപിച്ച മസാക്കലിക്കും ഒടുവിൽ ഒരു റീമിക്സ് എത്തിയിരിക്കുന്നു. സിദ്ധാർഥ് മൽഹോത്രയും താര സുതരിയയും അഭിനയിച്ച ഗാനത്തിന് മസാക്കലി 2.0 എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഗാനം ഇറങ്ങിയതുമുതൽ നിരവധിയാളുകൾ വിമർശനവുമായി സമൂഹമാധ്യമങ്ങളിൽ എത്തി. റഹ്മാൻ അതിമനോഹരമായി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തെ നശിപ്പിച്ചു എന്ന തരത്തിലായിരുന്നു കൂടുതൽ കമൻറുകളും. ഒടുവിൽ റഹ്മാനും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
എല്ലാവരും ഒറിജിനൽ മസാക്കലി കാണണമെന്നാണ് റഹ്മാെൻറ ആഹ്വാനം. കുറുക്കുവഴികളില്ലാതെ ശരിയായ രീതിയിൽ തയാറാക്കിയ ഗാനമാണ്. ഉറക്കമില്ലാത്ത രാത്രികൾ. 200ലധികം സംഗീതജ്ഞർ, എഴുതിയും തിരുത്തിയും തലമുറകളോളം നിലനിൽക്കുന്ന സംഗീതത്തിനായി 365 ദിവസത്തെ ക്രിയാത്മകമായ പ്രവർത്തനം -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സംവിധായകൻ, സംഗീതജ്ഞൻ, ഗാന രചയിതാവ് എന്നിവരടങ്ങിയ ടീമും അവരെ പിന്തുണച്ച താരങ്ങളുടേയും ഡാൻസ് ഡയറക്ടറുടേയും അണിയറപ്രവർത്തകരുടേയും കഠിനാധ്വാനമാണ് ആ ഗാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Enjoy the original #Masakali https://t.co/WSKkFZEMB4@RakeyshOmMehra @prasoonjoshi_ @_MohitChauhan pic.twitter.com/9aigZaW2Ac
— A.R.Rahman (@arrahman) April 8, 2020
മസാക്കലി 2.0 ക്കെതിരായ റഹ്മാെൻറ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റഹ്മാനെ വരെ പ്രകോപിപ്പിക്കുന്ന വിധത്തിലാണ് റീമിക്സെന്നാണ് അവർ പറയുന്നത്. തുള്‍സി കുമാറും സാഷെ ടണ്‍ഡനുമാണ് റീമിക്സ് പാടിയിരിക്കുന്നത്. തനിഷ് ബാഗ്ചിയാണ് സംഗീതം ഒരുക്കിയത്. നേരത്തെ പല പഴയ ബോളിവുഡ് ഗാനങ്ങൾക്കും റീമിക്സ് ഒരുക്കിയതിെൻറ പേരിൽ തനിഷ്ക് വിമർശനം നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.