പുൽവാമയിലുണ്ടായ തീവ്രവാദ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ നടത്തിയ പ്രതികരണം വിവാദമായതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്ററും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദുവിനെ പ്രശസ്ത വിനോദ പരിപാടിയിൽ നി ന്നും പുറത്താക്കി. സോണി ടി.വി സംപേക്ഷണം ചെയ്യുന്ന കോമഡി പരിപാടി ‘ദി കപിൽ ശർമ ഷോ’യുടെ സ്ഥിരം ഗസ്റ്റായിരുന്ന സിദ്ധുവിനെ പുറത്താക്കിയതായി സോണി ടി.വി അറിയിച്ചു.
‘തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തികൾക്ക് ഒരു രാഷ്ട്രത്തെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നാ’യിരുന്നു സിദ്ധുവിെൻറ പ്രതികരണം. ഭീകരവാദികള്‍ക്ക് ജാതിയോ മതമോ ദേശാതിര്‍ത്തിയോ ഇല്ല. എല്ലാ ഭരണകൂടത്തിലും നല്ലതും ചീത്തയുമായ ആളുകളുണ്ടാകും. പുൽവാമയിലുണ്ടായ ആക്രമണം തീർത്തും ദുഃഖകരമാണ്. അങ്ങേയറ്റം അപലപിക്കുന്നു. ഇത് ചെയ്തവർക്ക് പരമാവധി ശിക്ഷ നൽകണം - സിദ്ധു പറഞ്ഞു.
എന്നാൽ സിദ്ദുവിെൻറ പരാമർശം വൈറലാവുകയും ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധ ധ്വനികൾ ഉയരുകയും ചെയ്തു. പഞ്ചാബ് കാബിനറ്റ് മന്ത്രി കൂടിയായ സിദ്ധുവിനെതിരെ തിരിയാൻ കിട്ടിയ അവസരം സംഘപരിവാർ അനകൂല അക്കൗണ്ടുകളാണ് കൂടുതൽ മുതലെടുത്തത്.
കപിൽ ശർമ ഷോയിൽ നിന്നും സിദ്ധുവിനെ പുറത്താക്കണമെന്ന ആവശ്യവുമായി ബോയ്കോട്ട് സിദ്ദു എന്ന ഹാഷ്ടാഗുകൾ ഉയരാൻ തുടങ്ങി. പിറകെ സിദ്ദുവിനെ നീക്കുന്നത് വരെ കപിൽ ശർമ ഷോയും സോണി ടി.വിയും ബോയ്കോട്ട് ചെയ്യണമെന്നും ആവശ്യമുയർന്നു. ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്ത് ട്രെൻഡിങ്ങായി മാറിയ ഹാഷ്ടാഗുകളായി മാറി ബോയ്കോട്ട് സിദ്ദുവും ബോയ്കോട്ട് കപിൽ ശർമ ഷോയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.