‘യു.എ.ഇ ഞങ്ങളുടെ വീടാണ്, തിരികെ എത്താൻ കാത്തിരിക്കുന്നു’: തായ്‌ലാൻഡിൽ കുടുങ്ങി മീര നന്ദനും ഭർത്താവും

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്നുണ്ടായ യാത്രാ തടസ്സങ്ങൾ കാരണം തായ്‌ലാൻഡിൽ കുടുങ്ങിപ്പോയ നടി മീര നന്ദനും ഭർത്താവ് ശ്രീജുവും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചു. തങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ച എല്ലാ സുഹൃത്തുക്കൾക്കും ആരാധകർക്കും മീര നന്ദി പറഞ്ഞു. മീരയുടെ അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് ദമ്പതികൾ തായ്‌ലാൻഡിലേക്ക് തിരിച്ചത്. 2026ലെ തങ്ങളുടെ ആദ്യ വിദേശയാത്രയായിരുന്നു ഇതെന്നും തായ്‌ലാൻഡിൽ ചിലവഴിച്ച സമയം വളരെ മനോഹരമായിരുന്നുവെന്നും മീര കുറിച്ചു.

സംഘർഷം രൂക്ഷമായതോടെ പലരും നാട്ടിലേക്ക് (ഇന്ത്യയിലേക്ക്) മടങ്ങാൻ നിർദേശിച്ചെങ്കിലും, തങ്ങളുടെ മനസ്സ് യു.എ.ഇയിലാണെന്ന് മീര വ്യക്തമാക്കി. ‘യു.എ.ഇയിലേക്ക് മടങ്ങാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല. ഒരു സ്ഥലം സ്വന്തം വീടായി തോന്നുമ്പോൾ മാത്രമാണ് ഇത്തരമൊരു വികാരം ഉണ്ടാകുന്നത്’ മീര കുറിച്ചു. കഴിഞ്ഞ 11 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന തനിക്കും, ഒന്നര വർഷമായി അവിടെയുള്ള ഭർത്താവിനും ആ രാജ്യം നൽകുന്ന സുരക്ഷിതബോധം വലുതാണെന്ന് താരം സാക്ഷ്യപ്പെടുത്തുന്നു. യു.എ.ഇയിലെ ഭരണാധികാരികളോടും അവിടുത്തെ ജനങ്ങളോടും താരം ഹൃദയപൂർവ്വം നന്ദി പറഞ്ഞു.

യാത്രാ തടസ്സങ്ങൾ നീങ്ങി എന്ന് തിരികെ പോകാൻ കഴിയുമെന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പില്ല. നിലവിൽ തായ്‌ലാൻഡിൽ തന്നെ തുടരുന്ന ഇവർ, സാഹചര്യങ്ങൾ അനുകൂലമാകുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇറാനിലുടനീളം ഇസ്രായേലും അമേരിക്കയും വ്യാപക ബോംബിങ് തുടരുകയാണ്. മറുപടിയായി ഖത്തർ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ജോർഡൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി. തൽഫലമായി, ദുബായ് വിമാനത്താവളത്തിൽ നിന്നും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Tags:    
News Summary - Meera Nandan stranded in Thailand amid West Asia tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.