അനൂപ് സത്യെൻറ സംവിധാനത്തിൽ ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന എന്നിവർ അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് 'വര നെ ആവശ്യമുണ്ട്'. ചിത്രം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. അതിന് പിന്നാലെ ഒരു വിവാദത്തിലു ം അകപ്പെട്ടിരിക്കുകയാണ്. സിനിമയിൽ തെൻറ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചതെന്ന് കാട്ടി ചേതന കപൂര്‍ എന്ന മുംബ ൈയിലുള്ള റിപ്പോർട്ടർ രംഗത്തുവന്നിരിക്കുകയാണ്. ട്വിറ്ററിലാണ് ചേതന ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചത്.
സിനിമയിൽ ജോണി ആൻറണിയുടെ കഥാപാത്രം നടത്തുന്ന ക്ലിനിക്കിെൻറ പരസ്യബോർഡിലാണ് യുവതിയുടെ തടി കൂടിയതും തടികുറഞ്ഞതുമായ രണ്ട് ചിത്രങ്ങളുള്ളത്. 'എെൻറ സമ്മതമോ അറിവോ ഇല്ലാതെയാണ് സിനിമയില്‍ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. പൊതുവേദിയില്‍ ഉണ്ടാവുന്ന ബോഡി ഷെയിമിങില്‍ നിന്ന് എന്നെ ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു. ഇതിെൻറ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു', ദുല്‍ഖർ സൽമാനെയും അദ്ദേഹത്തിെൻറ പ്രൊഡക്ഷൻ കമ്പനിയായ വേഫയറർ ഫിലിംസിനെയും ട്വിറ്ററിൽ ടാഗ് ചെയ്തുകൊണ്ടുള്ള യുവതി പറഞ്ഞു. ലീഗലായി മുന്നോട്ടുപോകുന്നതിന് മുമ്പ് പരസ്യമായി മാപ്പ് പറയാനും അവർ ആവശ്യപ്പെട്ടു.
While the legal suites would follow, how about a public apology for now? @dulQuer @DQsWayfarerFilm @NetflixIndia #VaraneAvashyamund pic.twitter.com/76QusZm1J8
— Chetna Kapoor (@chetnak92) April 20, 2020
ഇതിന് പിന്നാലെ യുവതിയോട് മാപ്പ് പറഞ്ഞ് ദുര്‍ഖര്‍ സല്‍മാൻ ട്വീറ്റ് ചെയ്തു. 'തെറ്റിെൻറ പൂര്‍ണ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു. ചിത്രം എങ്ങനെയാണ് സിനിമയുടെ രംഗത്തില്‍ എത്തിയതെന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പരിശോധിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ എെൻറയും, നിർമാണ കമ്പനിയായ വെഫെയറർ ഫിലിംസിെൻറയും പേരിൽ മാപ്പ് ചോദിക്കുന്നു.'- ദുര്‍ഖര്‍ പറഞ്ഞു. സിനിമയുടെ സംവിധായകനായ അനൂപ് സത്യന്‍ യുവതിയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചതായി ദുൽഖറിന് നന്ദി അറിയിച്ചുകൊണ്ടുള്ള ട്വീറ്റിൽ ചേതന കപൂർ പിന്നീട് അറിയിച്ചു.
We take full responsibility for the error on our behalf. Will look into it with concerned departments of the film to understand how the images were sourced. I apologise from my end and from the film as well as @DQsWayfarerFilm for any difficulties caused. It wasnt intentional.
— dulquer salmaan (@dulQuer) April 20, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.