പ്രളയബാധിതരെ സഹായിക്കാൻ നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. അവിടെ ചെറിയവരെന്നോ വലിയവരെന്നോ പണക്കാരെന്നോ പ്രശസ്തരെന്നോ വ്യത്യാസമില്ലായിരുന്നു. സിനിമാ താരങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയ കാഴ്ച കേരളം കണ്ടു. അവർക്കിടയിൽ കുറച്ച് കൂടി വ്യത്യസ്തനായിരുന്നു നടൻ ടൊവീനോ തോമസ്.
ക്യാമ്പുകളിലേക്ക് വേണ്ട സഹായങ്ങളെത്തിച്ചും മറ്റും ഒാടി നടക്കുന്ന ടൊവീനൊയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി. ക്യാമ്പുകളിലേക്ക് തന്‍റെ വണ്ടിയിൽ ഭക്ഷണ പദാർഥങ്ങളെത്തിച്ചും അവ സ്വയം ചുമന്നും അദ്ദേഹം വളണ്ടിയർമാർക്ക് ഊർജം നൽകി. ഇത് കൂടാതെ വളണ്ടിയർമാർക്ക് പ്രചോദനം നൽകുന്ന അദ്ദേഹത്തിന്‍റെ വിഡിയോയും സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു. ടൊവീനോയുടെ വാക്കുകൾ കേട്ട് കൈയ്യടിക്കുന്നവരെയും വിഡിയോയിൽ കാണാം.
ഇതെല്ലാം കണ്ടതോടെ നാട്യങ്ങളില്ലാത്ത നായകനെന്നാണ് സാമൂഹിക മാധ്യമങ്ങൾ ടൊവീനോയെ വിശേഷിപ്പിക്കുന്നത്.
കലയും, കലാകാരനും സമൂഹത്തിന് വേണ്ടിയെന്ന വാദം അന്വർത്ഥമാക്കുകയാണ് അദ്ദേഹമെന്നും കലാഭവൻ മണിയുടെ വിയോഗത്തോടെ തൃശൂർകാർക്ക് നഷ്ടപ്പെട്ട നന്മയും, കാരുണ്യവും ടൊവിനോ എന്ന ജനപക്ഷ കലാകാരനിലൂടെ തിരിച്ചു കിട്ടിയിരിക്കുന്നു എന്നും ഫേസ്ബുക്കിൽ ചിലർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.