ബംഗളൂരു: നടൻ പ്രകാശ് രാജ് ബംഗളൂരു സെൻട്രൽ ലോക്സഭ മണ്ഡലത്തിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. കഴിഞ്ഞദിവസം തെൻറ ട്വിറ്റർ അക്കൗണ്ടിൽ ബംഗളൂരു സെൻട് രൽ മണ്ഡലത്തിെൻറ ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് പ്രകാശ് രാജ് തീരുമാനം പ്രഖ്യാ പിച്ചത്.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന നടന് ആം ആദ്മി പാർട്ടിയും തെല ങ്കാന രാഷ്ട്ര സമിതിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദി സർക്കാറിെൻറ കടുത്ത വിമ ർശകനായ പ്രകാശ് രാജിന് ആക്ടിവിസ്റ്റുകളുടെയും ഇടതു മതേതര സംഘടനകളുടെയും പിന്തുണകൂടി ഉറപ്പായതിനാൽ ബി.ജെ.പി ഭരിക്കുന്ന ബംഗളൂരു സെൻട്രൽ മണ്ഡലത്തിെൻറ കാര്യത്തിൽ ഇതോടെ കോൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും നിലപാട് നിർണായകമാവും.
2009 തെരഞ്ഞെടുപ്പിന് മുമ്പ് ബംഗളൂരു സൗത്ത്, ബംഗളൂരു നോർത്ത് മണ്ഡലങ്ങൾ വിഭജിച്ചാണ് ബംഗളൂരു സെൻട്രൽ മണ്ഡലം രൂപവത്കരിക്കുന്നത്. തുടർന്ന് നടന്ന 2009, 2014 തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ പി.സി. മോഹൻ യഥാക്രമം 35218ഉം 1,37,500ഉം വോട്ടിന് കോൺഗ്രസ് സ്ഥാനാർഥികളെ തോൽപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞവർഷം നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ എട്ടിൽ അഞ്ച് നിയമസഭ മണ്ഡലങ്ങളും കോൺഗ്രസിനൊപ്പമായിരുന്നു.
മൂന്ന് സീറ്റിലാണ് ബി.ജെ.പിക്ക് ജയിക്കാനായത്. സർവജ്ഞ നഗർ, സി.വി. രാമൻനഗർ, ശിവാജി നഗർ, ശാന്തി നഗർ, ഗാന്ധിനഗർ, രാജാജി നഗർ, ചാമരാജ് പേട്ട്, മഹാദേവപുര എന്നീ നിയമസഭ മണ്ഡലങ്ങളിൽ സി.വി. രാമൻനഗർ, രാജാജി നഗർ, മഹാദേവപുര ഒഴികെയുള്ളവയെല്ലാം കോൺഗ്രസിെൻറ കൈയിലാണ്. എട്ടു മണ്ഡലങ്ങളിലായി ബി.ജെ.പി നേടിയത് 4,67,498 വോട്ടാണ്. കോൺഗ്രസ് 5,57,271 വോട്ടും ജെ.ഡി.എസ് 1,11,638 വോട്ടും നേടി. കോൺഗ്രസിനുമാത്രം ബി.ജെ.പിയെക്കാൾ 89,000 ത്തിലേറെ വോട്ടാണ് അധികം ലഭിച്ചത്. നിലവിലെ സാഹചര്യത്തിൽ ലോക്സഭയിലേക്ക് കോൺഗ്രസും ജെ.ഡി.എസും ഒന്നിച്ചു മത്സരിക്കുമെന്നതിനാൽ വിജയസാധ്യതയുള്ള സീറ്റ് പ്രകാശ് രാജിനായി കോൺഗ്രസ് ബലികഴിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
അതേസമയം, കോൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും പിന്തുണയില്ലാതെ ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ പ്രകാശ്രാജിന് ജയിച്ചുകയറാനുമാവില്ല.പ്രധാനപ്പെട്ട മൂന്നു പാർട്ടികൾ കഴിഞ്ഞാൽ മറ്റു പാർട്ടികൾക്കും സ്വതന്ത്രർക്കും മണ്ഡലത്തിൽ ഇതുവരെ ലഭിച്ച വോട്ടുവിഹിതം അതാണ് പ്രതിഫലിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.