ചെന്നൈ: രജനികാന്തിെൻറ തൂത്തുക്കുടി സന്ദർശനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ ചർച്ചയാവുന്നു. ബുധനാഴ്ച രാവിലെയാണ് രജനികാന്ത് വെടിവെപ്പിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളെയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും കാണാൻ എത്തിയത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് രജനികാന്ത് സമീപത്ത് എത്തി ക്ഷേമാന്വേഷണം നടത്തവെ ‘ആമാ നീങ്ക ആര്?’ എന്നായിരുന്നു ചോദിച്ചത്.
ഇത് ഗൗരവത്തിലെടുക്കാതെ ചിരിച്ചുകൊണ്ട് വിളറിയ മുഖത്തോടെ നിൽക്കവെ ‘100 നാൾ പോരാടിയപോത് വരാത നീങ്ക ഇപ്പോ ഏൻ വന്തേങ്ക?’ (നൂറു ദിവസം സമരം നടക്കുaന്നത്?) എന്ന ചോദ്യമുയർന്നതോടെ രജനികാന്തും സംഘവും മറുപടി ചിരിയിൽ ഒതുക്കി നടന്നുനീങ്ങുകയായിരുന്നു. 48 പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നതെങ്കിലും ഏഴുപേരെ മാത്രം കണ്ടതിനു ശേഷം സന്ദർശന പരിപാടി അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.