തിരുവനന്തപുരം: പ്രശസ്ത നാടക കലാകാരൻ കരകുളം ചന്ദ്രന്‍ (68) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയക്കുശേഷം ആറ് മാസമായി വ ിശ്രമത്തിലായിരുന്നു. വെള്ളിയാഴ്ച പുലർച്ച മൂന്നോടെയായിരുന്നു അന്ത്യം. മൃതദേഹം കരകുളം കലാഗ്രാമത്തിന് സമീപ ത്തെ വസതിയായ ‘അജന്തയില്‍’ പൊതുദര്‍ശനത്തിന് വെച്ചശേഷം ശനിയാഴ്ച ശാന്തികവാടത്തിൽ സംസ്കരിക്കും.
നാടകരംഗ ത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ചന്ദ്രന്‍ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആറ് പതിറ്റാണ്ടിനിടയില്‍ കെ.പി.എ.സിയുടേതടക്കം 50ഒാളം നാടകങ്ങളില്‍ അഭിനയിച്ചു. 118 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1997, 1998, 1999, 2000 വർഷങ്ങളിൽ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. മികച്ച നാടക സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് (2008), മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന സര്‍ക്കാറിെൻറ സ്പെഷല്‍ ജൂറി പുരസ്കാരം (2015), സമഗ്ര സംഭാവനക്കുള്ള രാമു കാര്യാട്ട് അവാർഡ് (2008) എന്നിവ നേടി. ഇതിനുപുറമേ 50ലേറെ മറ്റ് പുരസ്കാരങ്ങൾക്കും അർഹനായി.
നെടുമങ്ങാടിന് സമീപം കരകുളം നെല്ലിവിള വീട്ടില്‍ നാരായണപിള്ളയുടെയും വിശാലാക്ഷി അമ്മയുടെയും മകനായി 1950 ഏപ്രില്‍ 19നാണ് ജനനം. നാലാം വയസ്സില്‍ പ്രാദേശിക വായനശാലയിലെ നാടകത്തില്‍ ബാലനടനായി രംഗപ്രവേശനം. തുടർന്ന് പ്രഫ. ജി. ശങ്കരപിള്ളയുടെ നാടകകളരിയില്‍ പരിശീലനം. 1968 മുതൽ പ്രഫഷനൽ നാടകരംഗത്ത് സജീവം. വയലാ വാസുദേവന്‍ പിള്ളയുടെ ‘തീര്‍ഥാടന’മാണ് ആദ്യ പ്രഫഷനല്‍ നാടകം.
1970 മുതല്‍ 1981 വരെ കെ.പി.എ.സി നാടകങ്ങളിൽ സജീവസാന്നിധ്യം. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, യന്ത്രം, മുടിയനായ പുത്രന്‍, എനിക്ക് മരണമില്ല, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ പത്ത് നാടകങ്ങളില്‍ അഭിനയിച്ചു. 1985ല്‍ കൊല്ലത്ത് ‘അജന്ത’ നാടക പ്രസ്ഥാനത്തിന് രൂപംനല്‍കി. 1986ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത ശ്രീനാരായണ ഗുരു ഉൾപ്പെടെ അഞ്ച് സിനിമകളിലും 88 സീരിയലുകളിലും അഭിനയിച്ചു. ഭാര്യ: സൂസൻ ചന്ദ്രന്‍. മക്കള്‍: നിതീഷ് ചന്ദ്രന്‍ (മലയാള മനോരമ), നിതിന്‍ ചന്ദ്രന്‍ (മനോരമ ഓണ്‍ലൈന്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.