ഹൈദരാബാദ്: തെന്നിന്ത്യൻ താരം പ്രഭാസുമായി ബന്ധപ്പെടുത്തി വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ുവെന്ന് ആരോപിച്ച് വൈ.എസ്.ആർ പാർട്ടി പ്രസിഡൻറ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള പൊലീസിൽ പരാതി നൽ കി. സമൂഹമാധ്യമങ്ങൾ വഴി തന്നെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശർമിള ഹൈദരാബാദ് പൊലീസ് കമീഷണറെ നേരിട്ട് കണ്ട് പരാതി നൽകുകയായിരുന്നു.
നടൻ പ്രഭാസുമായി ബന്ധമുണ്ടെന്ന പേരിൽ സോഷ്യൽമീഡിയയിൽ തനിക്കെതിരെ പ്രചരണം നടന്നിരുന്നു. താരവുമായി തനിക്ക് യാതൊരു തരത്തിലുളള ബന്ധവുമില്ല. ഇതുവരെ പ്രഭാസിനോട് നേരിട്ട് സംസാരിച്ചിട്ടില്ല. ഇത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രചരണമാണ്. ഇതിനു പിന്നിൽ തെലുങ്ക് ദേശം പാർട്ടി പ്രവർത്തകരാണെന്നും വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെനും വൈ.എസ് ശർമിള പരാതിയിൽ പറയുന്നു.
രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വ്യക്തിയെന്ന നിലയിലും കുടുംബ നാഥയായ സ്ത്രീയെന്ന നിലയിലും ആരോപണങ്ങൾ തന്നെ വേദനിപ്പിച്ചെന്നും പരാതിയിൽ ഉടൻ നടപടിയുണ്ടാകണമെന്നും ശർമിള ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.