അന്താരാഷ്ട്ര ചലച്ചിത്രമേള എട്ടു മുതൽ; 190 സിനിമകൾ

തിരുവനന്തപുരം: 22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. എട്ടിന് വൈകുന്നേരം ആറിന് ഉദ്ഘാടന ചിത്രമായ ‘ഇൻസൾട്ട്’ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. പ്രദർശനത്തിന് തൊട്ടുമുമ്പ് ഓഖി ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനമർപ്പിക്കും. മേളയുടെ മുഖ്യാതിഥിയായ ബംഗാളി നടി മാധവി മുഖർജിയും ഫെസ്റ്റിവൽ െഗസ്റ്റ് ഹോണറായ നടൻ പ്രകാശ് രാജും സംബന്ധിക്കും. ആേഫ്രാ- ഏഷ്യൻ -ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സിനിമകൾക്ക് പ്രാമുഖ്യം നൽകുന്നതാണ് ചലച്ചിത്രമേളയെന്ന് മന്ത്രി എ.കെ. ബാലൻ, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

65 രാജ്യങ്ങളിൽനിന്നായി 190 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 40 ചിത്രങ്ങളുടെ ആദ്യ പ്രദർശനവേദികൂടിയാണ് മേള. മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കേരളത്തിൽനിന്ന് േപ്രംശങ്കർ സംവിധാനംചെയ്ത ‘രണ്ടുപേർ’, സഞ്ജു സുരേന്ദ്രെൻറ ‘ഏദൻ’ എന്നിവയാണ് മത്സര വിഭാഗത്തിലുള്ളവ. വിഖ്യാത റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊക്കുറോവിനെ ആദരിക്കും. അദ്ദേഹത്തിെൻറ ആറു ചിത്രങ്ങൾ റെേട്രാസ്പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാമുഖ്യമുള്ള മലയാള സിനിമകളും ഒരു വിഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇക്കൊല്ലം അന്തരിച്ച സംവിധായകരായ കെ.ആർ. മോഹനൻ, ഐ.വി. ശശി, കുന്ദൻഷാ, നടൻ ഓംപുരി, നടി ജയലളിത എന്നിവർക്ക് സ്മരണാഞ്ജലിയർപ്പിച്ച് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങളുടെ പ്രദർശനം നടക്കും. 15 തിയറ്ററുകളിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ഏരീസ് പ്ലക്സിൽ ജൂറിക്കും മാധ്യമപ്രവർത്തകർക്കും ചലച്ചിത്രപ്രവർത്തകർക്കും മാത്രമായാണ് പ്രദർശനം. 11000 പാസുകളാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. 

മേളയിലെ പ്രധാന ചിത്രങ്ങൾ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. 2500 പേർക്ക് അവിടെ സിനിമ കാണാനാകും. മത്സരവിഭാഗം ചിത്രങ്ങൾ ടാഗോർ, അജന്ത, ധന്യ, രമ്യ എന്നീ തിയറ്ററുകളിൽ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മേളകളുടെ ഡയറക്ടറും വിഖ്യാത ചലച്ചിത്ര നിർമാതാവുമായ മാർക്കോ മുള്ളർ ആണ് ജൂറി ചെയർമാൻ. സംവിധായകൻ ടി.വി. ചന്ദ്രൻ, കൊളംബിയൻ നടൻ മർലൻ മൊറീനോ, ഫ്രഞ്ച് എഡിറ്റർ മേരി സ്റ്റീഫൻ, ആഫ്രിക്കൻ ചലച്ചിത്ര പണ്ഡിതൻ അബൂബക്കർ സനാഗോ എന്നിവരാണ് ജൂറി അംഗങ്ങൾ. 

മേളയോടനുബന്ധിച്ച് ‘തൽസമയ ശബ്ദലേഖനം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിക്കും. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ബംഗാളി ചലച്ചിത്രകാരി അപർണാസെൻ ജി. അരവിന്ദൻ സ്മാരക പ്രഭാഷണം നടത്തും. ചലച്ചിത്രസംവിധായകരാവാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കുവേണ്ടി 12, 13 തീയതികളിലായി ദ്വിദിന ശിൽപശാല സംഘടിപ്പിച്ചിട്ടുണ്ട്. കലാ-സാംസ്കാരികരംഗങ്ങളിലെ വിമതശബ്ദങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് വിവിധ മേഖലകളിൽനിന്നുള്ളവർ സംസാരിക്കുന്ന ‘ട്രഡീഷൻ ഓഫ് ഡിസൻറ്’ എന്ന സംവാദവും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.


 

Tags:    
News Summary - IFFK 2017 start at December 8th -movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.