തിരുവനന്തപുരം: 20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ അന്തിമ പട്ടിക തയാറായി. 10 വിദേശചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മലയാളചിത്രങ്ങളായ ഒറ്റാല്‍, ചായംപൂശിയ വീട്, ബംഗാളി ചിത്രം രാജ് കാഹിനി, ഹിന്ദി ചിത്രം വയലിന്‍ പ്ളേയര്‍ എന്നിവയും സുവര്‍ണചകോരത്തിന് മത്സരിക്കും.
ഹാദി മൊഹഗേയുടെ ഇറാനിയന്‍ ചിത്രം ‘മാമിറോ’(ഇമ്മോര്‍ട്ടല്‍), ഫിലിപ്പീനോ സംവിധായകന്‍ റോബില്സ് ലാനയുടെ ‘അനിനോ സാ ലൈക്കോഡ് ങ് ബുവാന്’ (ഷാഡോ ബിഹൈന്‍ഡ്് ദ മൂണ്‍), ഫലസ്തീനിയന്‍ സംവിധായകന്‍ അറബ് നസേറിന്‍െറ ‘ഡീഗ്രേഡ്’, നേപ്പാളി സംവിധായകന്‍ മിന്‍ മഹദൂര് ബാമിന്‍െറ ‘കാലോ പോത്തി’ (ദ ബ്ളാക് ഹെന്‍), ഇസ്രായേലി സംവിധായകന്‍ നിര്‍ ബെര്‍ഗ്മാന്‍െറ ‘യോന’, ബ്രസീലില്‍നിന്ന് പീട്രസ് കെയ്റിയുടെ ‘ക്ളാരിസ് ഓര്‍ സംതിങ് എബൗട്ട് അസ്’, ഹെയ്ത്തിയില്‍ നിന്നുള്ള റൗള്‍ പെക് സംവിധാനം ചെയ്ത ‘മര്‍ഡര്‍ ഇന്‍ പാക്കോട്ട്, ടുങ്ക് ഡേവിഡിന്‍െറ ടര്‍ക്കിഷ് ചിത്രം ‘ഡോളന്മ’ (എന്‍റാന്‍ഗ്ളിമെന്‍റ്), കസാഖ് സംവിധായിക സന്ന ഇസബായേവയുടെ ‘ബോപെം’, അബു ഷഹേദ് ഇമോമിന്‍െറ ബംഗ്ളാദേശി ചിത്രം ‘ജലാലേര്‍ ഗോല്‍പോ’ (ജലാല്‍സ് സ്റ്റോറി) എന്നിവയാണ് മത്സരവിഭാഗത്തിലെ വിദേശചിത്രങ്ങള്‍.
സംവിധായകന്‍ കമല്‍ ചെയര്‍മാനായ ജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. സംവിധായകന്‍ സുദേവന്‍, നിരൂപകരായ സുധ വാര്യര്‍, പി.ടി. രാമകൃഷ്ണന്‍, പത്രപ്രവര്‍ത്തകന്‍ ആര്‍. അയ്യപ്പന്‍ എന്നിവരും ജൂറിയിലുണ്ടായിരുന്നു. ഡിസംബര്‍ നാലു മുതല്‍ 11 വരെയാണ് ചലച്ചിത്രമേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.