കോലഞ്ചേരി: മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താൽപര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തിൽ. എ.കെ.പി.സി.ടി.എ വജ്ര ജൂബിലിയാഘോഷ ഭാഗമായി സെൻറ് പീറ്റേഴ്സ് കോളജിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. വർഷങ്ങളായി സിനിമരംഗത്ത് പ്രവർത്തിക്കുന്ന ആൾ എന്ന നിലയിൽ അനുഭവത്തിെൻറ വെളിച്ചത്തിലാണ് ഇത് പറയുന്നത്. താൽപര്യങ്ങൾക്ക് വഴങ്ങാത്ത നടിമാരെ പിന്നീടുള്ള സിനിമകളിൽനിന്ന് ഒഴിവാക്കുന്നത് പതിവാണ്. വഴങ്ങാത്ത നടിമാർക്ക് തലക്കനമാണെന്നും വേതനം കൂടുതലാണെന്നുമൊക്കെയാകും പ്രചരിപ്പിക്കുക.
ഏറ്റവുമധികം ചൂഷണത്തിനും മനുഷ്യാവകാശ നിഷേധത്തിനും ഇരയാകുന്നവരാണ് സിനിമയിലെ സ്ത്രീകൾ. ഫെഫ്കയെപ്പോലുള്ളവർ സ്ത്രീവിരുദ്ധത സ്വാഭാവികമാണെന്ന് പറയുന്ന മനുഷ്യരുടെ സംഘടനയാണ്. ചൂഷണം തുറന്നുപറയുന്ന നടികൾക്ക് വേതന, തൊഴിൽ സുരക്ഷ ഇല്ലാതാകുകയാണെന്നും അവർ പറഞ്ഞു.
പുരോഗമനം അവകാശപ്പെടുമ്പോഴും ട്രാൻസ്ജെൻഡറുകളോടുള്ള കേരളീയ സമൂഹത്തിെൻറ പെരുമാറ്റം നിരാശാജനകമാണെന്ന് മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കവി വിജയരാജ മല്ലിക പറഞ്ഞു. ജില്ല പ്രസിഡൻറ് ഡോ.വിനോദ്കുമാർ ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പ്രഫ.എ.ജി. ഒലീന ഉദ്ഘാടനം ചെയ്തു. ഡോ.വിജു ജേക്കബ്, ഡോ.വി.പി. മർക്കോസ്, ഡോ.മാത്യു ജേക്കബ്, ഡോ.സി.എം. ശ്രീജിത്, എ.യു. അരുൺ, റീജാജോസ്, ഡോ.ബിനോജ് മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.