?????????????????????? ???????? ??????????????? ???????????????? ????? ????????

അച്ഛന്‍റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുത്ത് ദിലീപ് ജയിലിലേക്ക് മടങ്ങി

കൊച്ചി/അങ്കമാലി: പിതാവിെൻറ ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുത്ത് നടൻ ദിലീപ് ജയിലിലേക്ക് മടങ്ങി. രാവിലെ കൃത്യം എട്ട് മണിക്കാണ് ദിലീപ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ആലുവ സബ് ജയിൽ അധികൃതർ ദിലീപിനെ പെരുമ്പാവൂർ സി.െഎ ബൈജു പൗലോസിെൻറ നേതൃത്വത്തിെല പൊലീസ് സംഘത്തിന് കൈമാറി. ഇവിടെ നിന്ന് കനത്ത പോലീസ് കാവലിൽ ദിലീപിനെ ആലുവയിലെ വീട്ടിൽ എത്തിച്ചു. അടുത്ത ബന്ധുക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ എട്ടുമുതല്‍ 10 വരെയാണ് ദിലീപിന് ജയിലിനു പുറത്തിറങ്ങാന്‍ കോടതി അനുമതി നല്‍കിയത്. 

ചടങ്ങിൽ മാത്രം പങ്കെടുക്കാവുന്ന രീതിയിലാണ് ദിലീപിനെ വീട്ടിൽ എത്തിച്ചത്. 8.30ഓടെ വീട്ടു മുറ്റത്ത് ചടങ്ങ് തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കർമങ്ങള്‍ നടന്നത്. ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യമാധവൻ, മകൾ മീനാക്ഷി, ദിലീപിന്‍റെ അമ്മ, കാവ്യയുടെ ബന്ധുക്കൾ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ ആരും ദിലീപിന്‍റെ വസതിയിലെത്തിയില്ല. സുരക്ഷക്ക് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ചടങ്ങുകൾ രണ്ടുമണിക്കൂറിനകം പൂർത്തീകരിച്ച് രാവിലെ 10ന് മുമ്പേ  ആലുവ സബ് ജയിലിൽ നടനെ തിരിച്ചെത്തിച്ചു.

അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലീന റിയാസാണ് ദിലീപിന് ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. രാവിലെ ഏഴുമുതല്‍ ഉച്ചക്ക് 11വരെ സമയം നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടതെങ്കിലും രാവിലെ രണ്ടുമണിക്കൂർ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയത്. ആലുവ ശിവക്ഷേത്രത്തിൽ കർമങ്ങൾ ചെയ്യണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ, ആലുവ പാലസിന് സമീപത്തെ വീട്ടിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ മാത്രമെ അനുമതി ലഭിച്ചുള്ളൂ. രഹസ്യസംഭാഷണങ്ങളും മാധ്യമപ്രവര്‍ത്തകരെ കാണുന്നതും കോടതി വിലക്കിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് പുഴയില്‍ മുങ്ങുന്നതും വിലക്കിയിരുന്നു.

Full View

Tags:    
News Summary - Dileep out of jail to perform father's death anniversary rites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.