അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ ഈ മാസം 25ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വാദം തുടരും. കുറ്റപത്രത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച രേഖകളും നടി ആക്രമിക്കപ്പെട്ടതിെൻറ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ടാണ് എട്ടാം പ്രതി നടന്‍ ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചത്.
ദൃശ്യങ്ങളുടെ പകർപ്പ് നൽകുന്നതിൽ കടുത്ത എതിര്‍പ്പാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചത്. രാവിലെ മറ്റ് കേസുകള്‍ ഉള്ളതിനാല്‍ ഉച്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. സുപ്രധാന തെളിവായ ദൃശ്യങ്ങളിലെ ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിമാറ്റി കേസ് വഴിത്തിരിച്ച് വിടാനുള്ള ദിലീപിെൻറ ആസൂത്രിത നീക്കത്തിെൻറ ഭാഗമായാണ് പകർപ്പ് ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. നടിയെ വീണ്ടും അപമാനിക്കാനാണ് ദിലീപിെൻറ ശ്രമം. മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കേസിലെ നിര്‍ണായക തെളിവാണിതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
ചട്ടപ്രകാരം ദൃശ്യങ്ങള്‍ അടക്കം മുഴുവന്‍ തെളിവുകളുടെയും പകര്‍പ്പുകള്‍ തനിക്ക് ലഭിക്കണമെന്നായിരുന്നു ദിലീപിെൻറ വാദം. മജിസ്ട്രേറ്റിെൻറ സാന്നിധ്യത്തില്‍ ദൃശ്യങ്ങൾ പരിശോധിച്ച തെൻറ അഭിഭാഷകന്‍ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു.
സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്നല്ല ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങളുടെ പകര്‍പ്പ് തനിക്ക് ലഭിച്ചാലേ നിജസ്ഥിതി ബോധ്യമാകൂ എന്നും ദിലീപിെൻറ ഹരജിയിൽ പറഞ്ഞിരുന്നു. എന്നാല്‍, സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഹരജിയില്‍ ഉള്ളതെന്നും ദൃശ്യത്തിലെ ചില സംഭാഷണങ്ങള്‍ മാത്രമെടുത്ത് തെറ്റിദ്ധാരണ പരത്താനാണ് ദിലീപിെൻറ ശ്രമമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്നാണ് വാദം കേള്‍ക്കല്‍ വീണ്ടും മാറ്റിയത്. ഇതിനിടെ, കേസ് നടപടികള്‍ സംബന്ധിച്ചും അന്വേഷണ ഉദ്യോഗസ്ഥരെക്കുറിച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വരുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും മാധ്യമങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.