കുടിയേറ്റ വിരുദ്ധ  രാഷ്ട്രീയത്തിന് താക്കീതായി ഒാസ്കർ

ലോസ് ആഞ്ചൽസ്: ‘‘ഞാനൊരു കുടിയേറ്റക്കാരനാണ്, നമ്മുടെ സിനിമകളും കലയും എല്ലാ അതിർവരമ്പുകളെയും തുടച്ചുനീക്കുന്നു. ലോകം  അത്തരം  പ്രവൃത്തികൾ ആവശ്യപ്പെടുേമ്പാൾ നമ്മളത് പൂർവ്വാധികം ശക്തിയോടെ തുടരണം’’ ^ഗില്ലെർമോ ഡെൽ ടോറോയുടെ വാക്കുകളാണിത്. ഇത്തവണത്തെ ഒാസ്കർ പുരസ്കാരനിർണയ ചടങ്ങിൽ തിളങ്ങിനിന്നത് ഗില്ലെർമോ ഡെൽ ടോറോ തന്നെയാണ്. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരം അടക്കം നാല് അവാർഡാണ് അദ്ദേഹം സംവിധാനം ചെയ്ത ‘ദ ഷേപ് ഒാഫ് വാട്ടർ’ കരസ്ഥമാക്കിയത്.

ശീതയുദ്ധകാലത്ത് ഉൗമയായ യുവതിയും മനുഷ്യനുമായി രൂപസാദൃശ്യമുള്ള ജലജീവിയും തമ്മിലുള്ള പ്രണയത്തിെൻറ കഥ പറയുന്ന ചിത്രം മികച്ച പഞ്ചാത്തലസംഗീതം, പ്രൊഡക്ഷൻ ഡിസൈൻ എന്നിവയിലും അംഗീകാരം നേടി. അവാർഡുകളുമായി മെക്സികോയിലെ തെൻറ വീട്ടിലേക്കാണ് പോവുന്നെതന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കുടിയേറ്റക്കാർക്കെതിരെയുള്ള നിലപാടുകൾക്കും മെക്സിക്കൻ അതിർത്തിയിൽ വേലികെട്ടാനുള്ള തീരുമാനത്തിനുമെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതായിരുന്നു ഡെൽ ടോറോയുടെ വാക്കുകൾ. കുടിേയറ്റവും സ്ത്രീശാക്തീകരണവും ഇത്തവണത്തെ അവാർഡ് നിർണയത്തിൽ പ്രധാന വിഷയമായി.

ഹോളിവുഡിലെ മെക്സിക്കൻ സംവിധായകരുടെ വിജയഗാഥയാണ് മറ്റൊരു സവിശേഷത. ലോസ് ആഞ്ജലസിൽ പ്രാദേശികസമയം ഞായറാഴ്ച രാത്രി നടന്ന 90ാമത് അവാർഡ്ദാന ചടങ്ങിൽ ഹോളിവുഡിലെ വലിയൊരു സാംസ്കാരിക മാറ്റത്തിനുള്ള സ്വീകാര്യതയാണ്  പ്രകടമായത്. ‘ത്രീ ബിൽബോഡ്സ് ഒൗട്ട്സൈഡ് എബ്ബിങ് മിസൂറി’ എന്ന ചിത്രത്തിലെ പീഡിതയും നിസ്സഹായയുമായ അമ്മയെ അനശ്വരമാക്കിയതിന് ഫ്രാൻസസ് മക്ഡൊർമൻറ് മികച്ച നടിയായി. ‘ഡാർകെസ്റ്റ് അവറി’ലെ അഭിനയത്തിനാണ് ഗാരി ഒാൾഡ്മാൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.

Tags:    
News Summary - Academy Award for Shape of Water-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.