ന്യൂഡൽഹി: വിഖ്യാത സംവിധായകൻ ബസു ചാറ്റർജി (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
രജനിഗന്ധ, ബാതൂൻ ബാതൂൻ മേൻ, ഏക് രുക ഹുവ ഫൈസ്ല, ചിറ്റ് ചോർ തുടങ്ങി നിരവധി ചിത്രങ്ങൾ ബസു ചാറ്റർജിയുടെ സംവിധാന മികവിൽ പുറത്തുവന്നിരുന്നു. ‘ക്ഷുഭിത യൗവന’ത്തിേൻറയും ആക്ഷൻ സിനിമകളുടെയും കാലമായ 70കളിൽ റിയലിസ്റ്റിക് ചിത്രങ്ങളൊരുക്കിയ സംവിധായകനായിരുന്നു ബസു ചാറ്റർജി. ഹിന്ദിയിലും ബംഗാളിയിലും അദ്ദേഹം സിനിമകളെടുത്തിരുന്നു.
ചലച്ചിത്രകാരനും ഇന്ത്യൻ ഫിലിം ആൻഡ് ടി.വി ഡയറക്ടേഴ്സ് അസോസിയേഷൻ അധ്യക്ഷനുമായ അശോക് പണ്ഡിറ്റാണ് ട്വിറ്റിലൂടെ മരണവിവരം പൊതുസമൂഹത്തെ അറിയിച്ചത്.
ഉച്ചക്ക് രണ്ട് മണിക്ക് അദ്ദേഹത്തിെൻറ അന്ത്യകർമങ്ങൾ നടക്കുമെന്നും ബസു ചാറ്റർജിയുടെ മരണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ് സൃഷ്ടിച്ചതെന്നും അശോക് പണ്ഡിറ്റ് അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.