‘ഉത്രാടപൂക്കുന്നിൽ ഉച്ചിയിൽ
പൊൻവെയിൽ
ഇത്തിരി െപാന്നുരുക്കി’
എന്ന് ശ്രീകുമാരൻ തമ്പി എഴുതുേമ്പാൾ പൊൻവെയിലിലുരുകുന്ന, സ്വർണംപോലെ തിളങ്ങുന്ന കർണികാരങ്ങളെ ഒാർമവരില്ലേ... ഒാണപ്പാട്ടിലും വിഷുവിനെ ഒാർമിപ്പിക്കുന്ന, പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങൾ നമ്മുടെ എക്കാലത്തേക്കുമുള്ള ആഘോഷമാക്കാൻ പാട്ടുകൾ വാരിക്കോരിത്തന്ന ശ്രീകുമാരൻ തമ്പി എന്ന മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന് ഇൗ വിഷു പതിവിലും പ്രിയപ്പെട്ടതാണ്.
ജീവിതസായാഹ്നത്തിൽ ഏറെ ദുഃഖങ്ങൾക്കിടയിലും സന്തോഷത്തിെൻറ ദിനങ്ങളിലാണ് അദ്ദേഹമിപ്പോൾ^ സംസ്ഥാന സർക്കാറിെൻറ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്കാരമായ ജെ.സി. ഡാനിയേൽ പുരസ്കാരത്തിലൂടെ. എന്നാൽ, ഇതിനെ വൈകിയെത്തിയ സർക്കാറിെൻറ വിവേകം എന്നേ പറയാൻ കഴിയൂ. കാരണം, തമ്പിസാറിനെ അറിയുന്ന ഏതു മലയാളിക്കും അദ്ദേഹത്തിന് നഷ്ടപ്പെട്ടുപോയ അംഗീകാരങ്ങളെക്കുറിച്ചറിയാം.
പൂക്കളെ ഏറെ സ്നേഹിച്ച അദ്ദേഹത്തി
െൻറ തൂലികയിൽനിന്ന് നറുക്കുപാട്ടിെൻറ കണിവിരുന്നൊരുക്കാൻ എത്രയോ ഗാനങ്ങൾ. വിഷുവിനുവേണ്ടി ഒരു പാട്ടും സിനിമയിലെഴുതിയില്ലെങ്കിലും അേദ്ദഹത്തിെൻറ ഭാവനയിൽ വിരിഞ്ഞ എത്രയോ പുഷ്പാലംകൃത ഗാനങ്ങൾ.
‘പുഷ്പാഭരണം വസന്തദേവെൻറ തിരുവാഭരണം’
എന്ന് പാട്ടിെൻറ വസന്തകാലത്ത് അദ്ദേഹമെഴുതി.
‘പുൽകൊടി തോറും പുതുമഞ്ഞുതിരും രത്നാഭരണം’
എന്ന് എഴുതുേമ്പാഴും അദ്ദേഹം പ്രകൃതിയുടെ കനകകർണികാരഭാവത്തെ വർണിച്ചു.
കവിയോടു ചോദിക്കാം അദ്ദേഹത്തിെൻറ ജന്മനാട്ടിലെ, കുട്ടനാട്ടിലെ വിഷുക്കാലത്തെക്കുറിച്ച്, അദ്ദേഹം പറയുന്നു:
കൊയ്ത്തുകാലമാണ് ഞങ്ങൾക്ക് വിഷുക്കാലം. അന്ന് ജന്മിത്തം നിലനിന്ന കാലമാണ്. കുടിയാന്മാർ പ്രദേശങ്ങളോളം വ്യാപിച്ചുകിടക്കുന്ന പാടങ്ങളിൽനിന്ന് കൊയ്തുകൊണ്ടുവരും. അത് പത്തായം നിറയ്ക്കും, പറ നിറയ്ക്കും, കളം നിറയ്ക്കും. അത് വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടെയും മനംനിറയ്ക്കും. ജന്മിത്തത്തിെൻറ കാലത്തും വിളവെടുപ്പുകാലത്ത് ഒരു സമത്വം ദർശിക്കാം. വിഷുക്കാലത്ത് ഇവർ തമ്മിലുള്ള ബന്ധം നവീകരിക്കപ്പെടുന്നു. ജന്മിമാർ അടിയാന്മാർക്ക് നിറച്ചുണ്ണാനുള്ള വകകൾ കൊടുക്കുന്നു.
വിഷുവിന് കൈനീട്ടം പരമപ്രധാനമാണ്. ഇന്നത്തെപ്പോെല എല്ലാവരും എല്ലാവർക്കും കൈനീട്ടം കൊടുക്കില്ല. അന്ന് കുടുംബത്തിലെ കാരണവരാണ്, അല്ലെങ്കിൽ തലമുതിർന്നയാളാണ് കൈനീട്ടം കൊടുക്കുന്നത്. അത് തലമുറകളിലേക്ക് സമ്പത്ത് കൈമാറ്റംചെയ്യുന്നതി
െൻറ പ്രതീകവുമാണ്.
ഇന്ന് മക്കൾ അച്ഛനും അമ്മക്കുമൊെക്ക കൈനീട്ടം െകാടുക്കും. പക്ഷേ, പണ്ട് അങ്ങനെയല്ല. മുതിർന്നവർ താഴെയുള്ളവർക്ക് മാത്രമേ കൊടുക്കുകയുള്ളൂ. അത്തരം വ്യവസ്ഥകളിലൂടെയായിരുന്നു നമ്മുടെ സംസ്കാരം കെട്ടിപ്പടുത്തിരുന്നത്.
‘വിഷുക്കണി കാണാൻ ഉണരൂ, വിഭാതമേ’ എന്നൊരു വിഷുപ്പാട്ട് ശ്രീകുമാരൻ തമ്പി ആകാശവാണിയിലെ സംഗീതശിൽപത്തിനുവേണ്ടി പണ്ട് എഴുതിയിട്ടുണ്ട്. വിഷു എന്ന ആചാരത്തെക്കുറിച്ച് ശാസ്ത്രീയമായി ചിലത് പറയാനുണ്ട് അദ്ദേഹത്തിന്. കവിയും ഗാനരചയിതാവും ആണെങ്കിലും അദ്ദേഹം ഒരു എൻജിനീയറായിട്ടായിരുന്നു ഒൗദ്യോഗികജീവിതം തുടങ്ങിയത്. അതുകൊണ്ട് കണക്കിനെക്കുറിച്ചും അദ്ദേഹത്തിന് ചിലത് പറയാനുണ്ട്.
വിഷു വർഷാരംഭമാണ്. ജ്യോതിശാസ്ത്രപ്രകാരം വർഷം ആരംഭിക്കുന്നത് മേടം ഒന്നിനാണ്. സൂര്യൻ മീനം രാശിയിൽനിന്ന് മേടം രാശിയിലേക്ക് കടക്കുന്ന സമയമാണ് പുതുവർഷത്തിെൻറ ആരംഭം. ഇതാണ് വിഷു സംക്രമം. പ്രപഞ്ചം 360 ഡിഗ്രിയുള്ള ഒരു ഗോളമാണെന്നാണ് സങ്കൽപം. അത് ശാസ്ത്രീയമായി ശരിയുമാണ്. ഇതിനെ 12 ഭാഗങ്ങളായി വിഭജിച്ചാൽ അതിലൊന്ന് 30 ഡിഗ്രി ആയിരിക്കും. ഇതാണ് ഒരു രാശി. ഒരു രാശി താണ്ടാൻ സൂര്യൻ 30 ദിവസം എടുക്കും. ചില മാസങ്ങളിൽ ഒന്നോ രണ്ടോ ദിവസങ്ങൾ കൂടിയും കുറഞ്ഞും വരും.
മേടം രാശിയിലാണ് സൂര്യന് ഏറ്റവും കൂടുതൽ ചൂടുള്ളത്. ജ്യോതിശാസ്ത്രക്കാരുടെ ഭാഷയിൽ പറഞ്ഞാൽ സൂര്യൻ ഉച്ചനാകുന്നത്. ഇൗ സമയത്താണ് പകലും രാത്രിയും തുല്യമായി വരുന്നത്. അത് ഏറ്റവും കൃത്യമായി വരുന്നത് ആദ്യത്തെ പത്ത് ദിവസമാണ്. അതുകൊണ്ടാണ് പത്താം ഉദയത്തിന് പ്രാധാന്യം വന്നത്. ഗോളാകൃതിയിലുള്ള പ്രപഞ്ചത്തിെൻറ പ്രതീകമാണ് നമ്മൾ കണിവെക്കുന്ന ഉരുളി. പ്രപഞ്ചം വിരാട്പുരുഷനാണെന്ന് ഒരു സങ്കൽപമുണ്ട്. ഇൗ വിരാട്പുരുഷന് നാം വെക്കുന്ന കിരീടമാണ് കൊന്നപ്പൂ. സമൃദ്ധിയുടെ പ്രതീകമാണ് മുണ്ട്, സ്വർണം, ഫലങ്ങൾ ഇവയൊക്കെ. ഇങ്ങനെ പ്രകൃതിയുമായി ബന്ധമുള്ളതാണ് നമ്മുടെ ആചാരങ്ങളെല്ലാം.
ഇക്കൊല്ലവും അങ്ങനെ കാര്യമായ വ്യത്യാസമൊന്നും ശ്രീകുമാരൻ തമ്പിയുടെ വിഷു ആഘോഷത്തിനില്ല. വർഷങ്ങളായി അദ്ദേഹം കലാപരമായ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്ത് ഒറ്റക്കാണ്. ഒാഫിസും വീടുമായി തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വില്ലയിലാണ്. മകെൻറ മരണശേഷം ഭാര്യയും മരുമകളും കൊച്ചുമക്കളുമാണ് ചെന്നൈ വടപളനിയിലെ വീട്ടിൽ. അവിടെയാണ് വർഷങ്ങളായി ഒാണം, വിഷു പോലുള്ള ആഘോഷങ്ങൾ നടക്കുന്നത്. കുടുംബവുമൊത്തുള്ള കൂട്ടായ്മയാണ് അദ്ദേഹത്തിന് ആഘോഷം.
നാട്ടിൽനിന്ന് ധാരാളം ക്ഷണം കിട്ടാറുണ്ട്. ഇവിടെ പൊതുപരിപാടികളിലൊന്നും പെങ്കടുക്കാൻ കഴിയാറില്ല. വീട്ടുകാരെ വിട്ട് മറ്റൊരു ആഘോഷത്തിനും അദ്ദേഹം തയാറല്ല. അതുകൊണ്ട് ഇപ്രാവശ്യവും എല്ലാവരോടും സ്നേഹപൂർവം പറഞ്ഞൊഴിഞ്ഞു.
വർഷങ്ങളായി വിഷുക്കണി കുടുംബവുമൊത്ത് ചെന്നൈയിലാണ്. കേരളത്തിൽനിന്ന് അകലെയാണ് എന്നൊരു തോന്നൽ അവിടെയില്ല. കാരണം, ധാരാളം മലയാളികൾ അവിടെയുണ്ട്. ധാരാളം സൃഹൃത്തുക്കളും ആരാധകരും അവിടെയുണ്ട്. ഇവിടെ കിട്ടുന്ന എന്തും അവിടെയും കിട്ടും. കൊന്നപ്പൂവും ഫലങ്ങളും നിലക്കണ്ണാടിയും ഉരുളിയിൽവെച്ച് വിഷുക്കണി കാണും. ഭാര്യ രാജേശ്വരിക്കും മരുമകൾ ദീപ്തിക്കും ഉള്ള സന്തോഷത്തേക്കാൾ വലുതാണ് കൊച്ചുമക്കളായ തന്മയക്കും തനയക്കും മുത്തച്ഛനെത്തുേമ്പാൾ. അവർക്ക് കൈനീട്ടം നൽകുകയാണ് പ്രധാനം.
കുട്ടിക്കാലത്ത് വീട്ടിൽ വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കാലത്തും ഇത്തരം ആഘോഷങ്ങളുടെ കാര്യത്തിൽ അമ്മക്ക് വിട്ടുവീഴ്ച ഉണ്ടായിരുന്നില്ല. വലിയ ജന്മി കുടുംബമായിരുന്നെങ്കിലും ഭാഗംവെക്കൽ കഴിഞ്ഞപ്പോൾ അമ്മക്ക് കിട്ടിയത് തുച്ഛമായിരുന്നു. അതിനാൽ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു. അമ്മാവന്മാരൊക്കെ നേരത്തെ മരിച്ചു. അവരെക്കണ്ട ഒാർമപോലും അദ്ദേഹത്തിനില്ല. അതുകൊണ്ട് അന്ന് നിലവിലുണ്ടായിരുന്ന ചടങ്ങുപോലെ അമ്മാവന്മാരിൽനിന്ന് കൈനീട്ടം സ്വീകരിക്കാൻ കഴിഞ്ഞില്ല. എങ്കിലും ചെറുപ്പത്തിൽതന്നെ കുടുംബത്തിെൻറ നാഥനായ ശ്രീകുമാരൻ തമ്പിക്ക് എല്ലാവർക്കും കൈനീട്ടം കൊടുക്കാൻ സാധിച്ചു. അതിന് ഇന്നും മുടക്കമില്ല. ചെറുപ്പം മുതൽ ചെന്നൈയിലായിരുന്നു ജീവിതം. അവിടെ എൻജിനീയറും ടൗൺപ്ലാനറുമായി ജോലി ചെയ്യുന്ന കാലത്താണ് ശ്രീകുമാരൻ തമ്പി ഗാനരചയിതാവാകുന്നത്.
കുട്ടിക്കാലം മുതൽ മനസ്സിലുണ്ടായിരുന്ന കലാപ്രവർത്തനങ്ങൾക്ക് വേരോട്ടമുണ്ടായത് അവിടെവെച്ചാണ്. അക്കാലത്തുതന്നെ നോവലിസ്റ്റും കവിയുമായി അറിയപ്പെട്ടിരുന്ന ശ്രീകുമാരൻ തമ്പി പിന്നീട് ജോലിയുപേക്ഷിച്ച് മുഴുവൻസമയ സിനിമാപ്രവർത്തകനും ഗാനരചയിതാവുമാവുകയായിരുന്നു.
80ലെത്തിയ അദ്ദേഹത്തിന് ഇന്നും വിശ്രമമില്ല. സ്വന്തമായ സീരിയൽ നിർമാണ കമ്പനി അടുത്തകാലം വരെയും സീരിയലുകൾ നിർമിച്ചിരുന്നു. സ്വന്തം സിനിമക്കും സീരിയലുകൾക്കുംവേണ്ടി അദ്ദേഹം ഇന്നും ഗാനങ്ങൾ എഴുതുകയും സംഗീതസംവിധാനം നിർവഹിക്കുകയും ചെയ്യുന്നു. അർഹിക്കുന്ന അംഗീകാരം കേരളം നൽകിയിട്ടില്ലാത്ത ശ്രീകുമാരൻ തമ്പിക്കും അർജുനൻ മാഷിനും ഒരേസമയത്ത് അംഗീകാരങ്ങൾ ലഭിച്ച വിഷുക്കാലമാണിത് എന്ന പ്രത്യേകതയുമുണ്ട്. ‘റസ്റ്റ് ഹൗസ്’ എന്ന സിനിമയിൽ തുടങ്ങി 44 സിനിമകളിൽ ഒന്നിച്ച് സഹകരിച്ച ഇവർ ചെയ്ത ഒട്ടുമിക്ക ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു.
തിരുവോണപ്പുലരിതൻ, നിൻമണിയറയിലെ, പൗർണമിചന്ദ്രിക തൊട്ടുവിളിച്ചു, പാടാത്ത വീണയും പാടും, ആയിരമജന്താ ചിത്രങ്ങളിൽ, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, യദുകുല രതിദേവനെവിടെ, മല്ലികപ്പൂവിൽ മധുരഗന്ധം തുടങ്ങിയ പാട്ടുകൾ എങ്ങനെ മലയാളികൾക്ക് മറക്കാൻ കഴിയും?
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.