സുധീർ
മംഗളൂരു: മുടിപ്പുവിനടുത്തുള്ള കുർണാടു സ്വദേശിയായ യുവാവ് താൻ പഠിച്ചിരുന്ന സ്കൂൾ പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെയിന്റിങ് തൊഴിലാളിയായ കെ. സുധീറാണ് (32) മരിച്ചത്.
മൊബൈൽ ഫോണും പഴ്സും എടുക്കാതെ സുധീർ വീട്ടിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. തിരിച്ചെത്താത്തതിനെത്തുടർന്ന് മാതാവ് അന്വേഷിച്ചപ്പോഴാണ് സ്കൂൾ പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുടികൊഴിച്ചിൽ പ്രശ്നം പരാമർശിക്കുന്ന മരണക്കുറിപ്പ് പൊലീസിന് ലഭിച്ചു. ബന്ധുവിന് തന്റെ വൃക്ക ദാനം ചെയ്യാൻ കത്തിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.