മുസ്‍ലിം ലീഗ് നേതാക്കൾക്ക് ബംഗളൂരു വിമാനത്താവളത്തിൽ നൽകിയ സ്വീകരണം

ബംഗളൂരുവിൽ എത്തിയ മുസ്ലിം ലീഗ് ദേശീയ നേതാക്കൾക്ക് സ്വീകരണം

ബംഗളൂരു: 2024 പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ കക്ഷി നേതാക്കളുടെ കൂട്ടായ്മയുടെ യോഗത്തിൽ ബംഗളൂരുവിൽ എത്തിയ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും കേരള പ്രതിപക്ഷ ഉപനേതാവ് കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി എന്നിവർക്ക് സ്വീകരണം നൽകി.

ചൊവ്വാഴ്ച ബാംഗ്ലൂരിൽ നടക്കുന്ന മുസ്ലിം ലീഗ് ദേശീയ മെംബർഷിപ് കാമ്പയിൻ ശില്പശാലയിലും നേതാക്കൾ സംബന്ധിക്കും. കർണാടക, തെലുങ്കാനാ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നേതാക്കളാണ് ബംഗളൂരുവിൽ നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കുന്നത്. കർണാടക സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് എൻ. ജാവിദുല്ല, സംസ്ഥാന ആക്ടിങ് സെക്രട്ടറി സി.പി. സദക്കത്തുല്ല, ബഷീർ കുഞ്ചാർ എന്നിവർ വിമാനത്താവളത്തിൽ നേതാക്കളെ സ്വീകരിച്ചു.

Tags:    
News Summary - welcomed to Muslim League national leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.