ജലവിതരണം തടസ്സപ്പെടും

ബംഗളൂരു: നഗരത്തിൽ ജൂൺ ആദ്യം ജലവിതരണം തടസ്സപ്പെടും. തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ബംഗളൂരുവിലെ ജലവിതരണത്തിൽ വ്യത്യാസമുണ്ടാകുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി പ്രസ്താവനയിൽ അറിയിച്ചു.

കാവേരി അഞ്ചാംഘട്ട പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജൂൺ നാല്, അഞ്ച് തീയതികളിൽ നഗരത്തിൽ ജലവിതരണം ഉണ്ടാകില്ല. കാവേരി അഞ്ചാംഘട്ട പദ്ധതികളുടെ നടത്തിപ്പിനായി ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് ജലവിതരണം നിർത്തിവെക്കും.

കാവേരി ഒന്ന്, രണ്ട് ഘട്ട യൂനിറ്റുകളിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറരവരെ തടസ്സപ്പെടും. കാവേരി നാലാം ഘട്ടത്തിൽ ഒന്ന്, രണ്ട് ഘട്ടങ്ങളിലെ ജലവിതരണ യൂനിറ്റുകളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ 4 മണിക്കൂർ ജലവിതരണം തടസ്സപ്പെടും.

ജൂൺ ശിവ് തീയതികളിൽ ബംഗളൂരു നഗരത്തിലേക്കുള്ള കാവേരി ജലവിതരണത്തിൽ വ്യത്യാസമുണ്ടാകുമെന്ന് ബി.ഡബ്ല്യൂ.എസ്.എസ്.ബി അറിയിച്ചു. പൊതുജനങ്ങൾ ബോർഡുമായി സഹകരിക്കണമെന്നും ആവശ്യമായ വെള്ളം സംഭരിക്കണമെന്നും അറിയിച്ചു.

Tags:    
News Summary - Water supply will be interrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.