ദലിതനായതിനാൽ ഹെഗ്ഡെവാർ മ്യൂസിയം പ്രവേശം തടഞ്ഞെന്ന് മുൻ ബി.ജെ.പി മന്ത്രി

മംഗളൂരു: നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തെ ഹെഗ്ഡെവാർ മ്യൂസിയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞിരുന്നതായി ബിജെപി മുൻ മന്ത്രിയുടെ വെളിപ്പെടുത്തൽ.താൻ ദലിതനായതാണ് ഭ്രഷ്ട് കല്പിക്കാൻ കാരണമെന്ന് ഗൂലിഹട്ടി ശേഖർ ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയതായി'ഡെക്കാൻ ഹെറാൾഡ് 'റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പാണ് താൻ നാഗ്പൂർ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചതെന്ന് മുൻ ഹൊസ്ദുർഗ എംഎൽഎ ശേഖർ പറഞ്ഞു.റജിസ്റ്ററിൽ വ്യക്തി വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷമാണ് ഹെഗ്ഡെവാർ മ്യൂസിയത്തിൽ പ്രവേശിക്കേണ്ടത്.താൻ പട്ടിക ജാതിക്കാരനാണെന്ന കാര്യം രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു.ദലിതർക്ക് പ്രവേശനം ഇല്ലെന്ന് അറിയിച്ച് ജീവനക്കാർ തന്നെ തടഞ്ഞ് തിരിച്ചയച്ചു.ഒപ്പമുണ്ടായിരുന്ന മോഹൻ വൈദ്യ, മഞ്ജു എന്നിവരെ കടത്തി വിടുകയും ചെയ്തു.ചിത്രദുർഗ എംപി നാരായണ സ്വാമി, ഗോവിന്ദ് കർജോൾ എന്നിവർക്കും പ്രവേശം ലഭിച്ചു എന്നാണ് താൻ കരുതുന്നതെന്ന് ശേഖർ പറഞ്ഞു. കഴിഞ്ഞ മേയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ശേഖർ ബിജെപി പ്രാഥമിക അംഗത്വം രാജിവെച്ചിരുന്നു.

അടിസ്ഥാന രഹിതമെന്ന് ആർ.എസ്.എസ്

മംഗളൂരു: നാഗ്പൂരിലെ കേശവ് ബലിറാം ഹെഗ്ഡെവാർ മ്യൂസിയത്തിൽ പ്രവേശിക്കുന്നത് ദലിതനായതിനാൽ തടഞ്ഞു എന്ന മുൻ ബിജെപി മന്ത്രി ഗൂളിഹട്ടി ശേഖറിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആർ.എസ്.എസ് കർണാടക ചാപ്റ്റർ വാർത്ത കുറിപ്പിൽ അറിയിച്ചു.

ശേഖർ പറയുന്നതുപോലെ റജിസ്റ്റർ മ്യൂസിയത്തിലോ കാര്യാലയത്തിലോ ഇല്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് നാഗ്പൂരിൽ അങ്ങിനെ അനുഭവം ഉണ്ടായെങ്കിൽ ഏതെങ്കിലും ആർഎസ്എസ് നേതാവിനോട് പറയായാമായിരുന്നു.പത്ത് മാസം കഴിഞ്ഞ് നടത്തിയ പ്രസ്താവന അതിശയകരമായിരിക്കുന്നു.നാഗ്പൂർ മ്യൂസിയം ഉൾപ്പെടെ കാര്യാലയ കവാടങ്ങൾ ആർക്കും നേരെ അടച്ചിടാറില്ല.ഏവരേയും സ്വാഗതം ചെയ്യുന്നതായി പത്രക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Was denied entry into Hedgewar museum for being a Dalit: Former minister Goolihatti Shekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.