ബംഗളൂരു: മഴക്കെടുതിയെത്തുടർന്ന് അടച്ചിട്ട ശ്രീരംഗപട്ടണത്തിലെ വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവൻ ഉദ്യാനം വീണ്ടും തുറന്നു. കഴിഞ്ഞ ദിവസം കനത്ത മഴയിലും കാറ്റിലും ഒട്ടേറെ മരങ്ങൾ കടപുഴകിയതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് ഉദ്യാനം അടച്ചിട്ടത്. തുടർന്ന് ഉദ്യാന ചുമതലയുള്ള കാവേരി നീരാവരി നിഗം ലിമിറ്റഡ് (സി.എൻ.എൻ.എൽ), അഗ്നിരക്ഷാസേന, വനംവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയോടെ മരങ്ങളെല്ലാം നീക്കം ചെയ്തു. മാണ്ഡ്യ ഡെപ്യൂട്ടി കമീഷണർ എച്ച്.എൻ. ഗോപാലകൃഷ്ണ ഉദ്യാനം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ശ്രീരംഗപട്ടണം എം.എൽ.എ രമേഷ് ബന്ദിസിദ്ധെ ഗൗഡയും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.