പ്രതീകാത്മക ചിത്രം
ബംഗളൂരു: ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ കരാറുകാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിനോദ സഞ്ചാര വകുപ്പ് കലബുറാഗി ഡിവിഷൻ ജോ. ഡയറക്ടർ എസ് തിപ്പസ്വാമിയെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.ഹിരിയൂർ താലൂക്കിൽ നിന്നുള്ള കോൺട്രാക്ടർ എൻ. ലക്ഷ്മിപതി താൻ പൂർത്തിയാക്കിയ ജോലികൾ ക്ലിയർ ചെയ്യുന്നതിനായി ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടതായി പരാതിപ്പെട്ടതിനെ തുടർന്നാണ് ബല്ലാരി ലോകായുക്ത പൊലീസ് കെണി ഒരുക്കിയത്.
2024-25 ൽ വിജയനഗര ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏകദേശം 18.3 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കിയതായി കരാറുകാരൻ പൊലീസിനോട് പറഞ്ഞു. എന്നാൽ ജോലി നിലവാരമില്ലാത്തതാണെന്ന് തിപ്പസ്വാമി ആവർത്തിച്ച് പറയുകയും ലക്ഷ്മിപതിയുടെ പ്രവൃത്തിയുടെ ബിൽ പാസാക്കുന്നതിന് അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ഒരു സഹകാരി വഴി ആവശ്യപ്പെടുകയും ലോകായുക്ത ഡിവൈഎസ്പി സച്ചിൻ എസ് ചലവാടിയുടെ നേതൃത്വത്തിലുള്ള സംഘം ബല്ലാരി എസ്പി എൻ വാസുദേവറാമിന്റെ നേതൃത്വത്തിൽ തിപ്പസ്വാമിയെ കൈയോടെ പിടികൂടാൻ കെണിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.