മംഗളൂരു: ഇസ്രായേലി കലാകാരൻ സജങ്കയെ ഉൾപ്പെടുത്തി പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബോളാറിൽ ആസൂത്രണംചെയ്തിരുന്ന ഡി.ജെ പാർട്ടി വിശ്വഹിന്ദു പരിഷത്തിന്റേയും ബജ്റംഗദളിന്റേയും എതിർപ്പിനെത്തുടർന്ന് ഒഴിവാക്കി. ഡി.ജെ പാർട്ടികൾ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നതിനാൽ എതിർക്കുമെന്ന് രണ്ട് തീവ്രഹിന്ദുത്വ സംഘടനകളുടെയും നേതാക്കൾ മംഗളൂരു സിറ്റി പൊലീസ് കമീഷണറെ രേഖാമൂലം അറിയിച്ചിരുന്നു.
ഹിന്ദു ദൈവങ്ങളെ പരിഹസിച്ച സജങ്കയെ പരിപാടി അവതരിപ്പിക്കാൻ അനുവദിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. തുടർന്ന് മംഗളൂരുവിൽ എത്തിയ സജങ്ക പാർട്ടിയിൽ പങ്കെടുക്കാതെ ഹോട്ടലിൽതന്നെ തങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.