ബി.വൈ. വിജയേന്ദ്ര
ബംഗളൂരു: ഇത്തവണത്തെ മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായി തീരദേശ മേഖലയിലെ പരമ്പരാഗത എരുമ മത്സരമായ കമ്പള സംഘടിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി കർണാടക ബി.ജെ.പി പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര. മൈസൂരു രാജകുടുംബാംഗവും എം.പിയുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറും മറ്റ് നിരവധി സംഘടന നേതാക്കളും എതിര്‍പ്പുമായി മൂന്നോട്ട് വന്നിരുന്നു.
മൈസൂരു ദസറക്ക് അതിന്‍റെതായ പ്രത്യേകതയും പാരമ്പര്യവുമുണ്ട്. ചര്‍ച്ചകള്‍ ഇത്തരം വിഷയങ്ങളില്‍ തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല. ദസറയുടെ പവിത്രതക്ക് ഭംഗം വരുത്തുകയില്ലെന്ന് ഉറപ്പ് നല്‍കണമെന്നും അദ്ദേഹം മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനോട് അഭ്യർത്ഥിച്ചു. തീരദേശ ജില്ലയായ ദക്ഷിണ കന്നഡയിൽ കമ്പള മികച്ച രീതിയില്‍ സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണം.
മൈസൂരു ദസറ മുൻകാലങ്ങളിൽ നടത്തിയതുപോലെ നടത്തണമെന്നും സംസ്ഥാനത്തിന്‍റെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ദസറ 11 ദിവസങ്ങളിലായി നടക്കുമെന്നും നടത്തിപ്പിനായുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും മുഖ്യമന്ത്രി പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.