അമീൻ, റഊഫ്, നിയാസ്
മംഗളൂരു: കേരള-കർണാടക അതിർത്തിയിലെ തലപ്പാടിയിൽ എം.ഡി.എം.എ മയക്കുമരുന്ന് വിൽപന നടത്തിയതിന് മൂന്നുപേരെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാടി കൊളങ്ങരെ സ്വദേശി അബ്ദുൽ റഊഫ് (30), തൊക്കോട്ടിനടുത്ത ചെമ്പുഗുഡ്ഡെ സ്വദേശി ഷരീഫ് എന്ന അമീൻ (34), കിന്യ ഗ്രാമത്തിലെ സങ്കേഷ് ഹൗസിൽ നിയാസ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് ലക്ഷം രൂപ വിലമതിക്കുന്ന 42 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തലപ്പാടിക്കടുത്ത തച്ചാണിക്ക് സമീപം ഉള്ളാൾ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് രാസലഹരി കണ്ടെടുത്തത്. മയക്കുമരുന്ന് വാങ്ങാൻ എത്തിയ മറ്റൊരു പ്രതിയായ പനമ്പൂരിലെ ബെൻഗ്രെ സ്വദേശി സലാം രക്ഷപ്പെട്ടു.
പ്രതികൾക്കെതിരെ 1985ലെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് വ്യാപാരത്തിന് ഉപയോഗിച്ചിരുന്ന ടൊയോട്ട ഗ്ലാൻസ കാർ, മൂന്ന് മൊബൈൽ ഫോണുകൾ, 2500 രൂപ, തൂക്ക സ്കെയിൽ, സിപ്-ലോക്ക് കവറുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.