ബംഗളൂരു: ജീവൻഭീമ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുരുകേഷ് പാളയയിൽ ഹോട്ടൽ ജീവനക്കാരൻ കുത്തേറ്റു മരിച്ചു. സിറ്റാഡെൽ ഹോട്ടലിലെ കാഷ്യറായ സുഭാഷാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ആറോടെയാണ് സംഭവം. മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മുമ്പ് ഇതേ ഹോട്ടലിൽ ജീവനക്കാരനായിരുന്ന പ്രതി അഭിഷേകിനായി പൊലീസ് തിരച്ചിലാരംഭിച്ചു. രാവിലെ ഹോട്ടലിലെ സോഫയിൽ കിടന്നുറങ്ങവെ സുഭാഷിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് സംഭവ സ്ഥലത്തെത്തുമ്പോൾ സുഭാഷ് രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു.
ഹോട്ടലിലെ സി.സി.ടി.വി കാമറകൾ പ്രതി നശിപ്പിച്ചിരുന്നതായി ബംഗളൂരു ഈസ്റ്റ് ഡി.സി.പി ഭീമശങ്കർ പറഞ്ഞു. കവർച്ച ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. വൈകാതെ പ്രതി പിടിയിലാവുമെന്നും ഡി.സി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.