പൊലീസിനെ അക്രമിച്ച കേസിൽ പ്രതിയെ വെടിവെച്ച് അറസ്റ്റ് ചെയ്തു
മംഗളൂരു: ചിക്കമഗളൂരുവിൽ കോൺസ്റ്റബിളിനെ ആക്രമിച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കൊലപാതക കേസ് പ്രതിയെ തിങ്കളാഴ്ച കാൽ മുട്ടിനു താഴെ വെടിവെച്ച് വീഴ്ത്തി അറസ്റ്റ് ചെയ്തു. ശിവമോഗ ജില്ലയിലെ രാമേനകൊപ്പയിൽ ഞായറാഴ്ച വൈകുന്നേരം കൊല്ലപ്പെട്ട 32 കാരനായ ഗുണ്ടാസംഘാംഗം കുള്ളി കിരണിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി ഉമേഷ് നായികിനെയാണ്(27) വെടിവെച്ച് വീഴ്ത്തിയത്.
ശിവമോഗയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചിക്കമഗളൂരു ലിംഗപുരക്ക് സമീപം ഇയാള്‍ അക്രമാസക്തനായി. നായക് പൊലീസ് കോണ്‍സ്റ്റബിള്‍ തമ്മണ്ണയുടെ ഇടതു തോളില്‍ കൈയാമം കൊണ്ട് ആക്രമിച്ചു. തുംഗനഗർ ഇൻസ്പെക്ടർ കെ.ടി. ഗുരുരാജ് നായിക്കിന്റെ മുന്നറിയിപ്പ് അവഗണിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തന്റെ സർവീസ് പിസ്റ്റളിൽ നിന്ന് വെടിയുതിർത്തു.
നായിക്കിന് ഇടതുകാലിന് പരിക്കേറ്റു. പരിക്കേറ്റ പ്രതിയെയും കോൺസ്റ്റബിൾ തമ്മണ്ണയെയും വൈദ്യചികിത്സക്കായി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കസ്റ്റഡിയിൽ അതിക്രമിക്കാൻ ശ്രമിച്ചതിനും ശേഷം പോലീസ് വെടിയുതിർത്തത് സാധാരണ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് നിഖിൽ ബി സ്ഥിരീകരിച്ചു. കൊലപാതകക്കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.